23
2
2012
Last update 5:32:56 PM GMT
Headlines:
പശ്ചിമബംഗാളില്‍ സി.പി.എം നേതാക്കള്‍ വെട്ടേറ്റ് മരിച്ചു-- !!-- തലമുറകളെ കല്ലായിപുഴ കടത്തിയ പഴയ റെയില്‍വേ ഇരുമ്പുപാലം ഇനി ഓര്‍മ.-- !!-- കണ്ണൂരില്‍ ക്രമസമാധാനം ഉറപ്പാക്കും-മുഖ്യമന്ത്രി-- !!-- തിരുപ്പൂരില്‍ ആലുക്കാസ് ജ്വല്ലറിയില്‍നിന്ന് 38 കിലോഗ്രാം സ്വര്‍ണം കവര്‍ന്നു -- !!-- കപ്പല്‍ പരിശോധിക്കാന്‍ വാറന്റ് -- !!-- പുലര്‍ച്ചെ തെങ്ങുകയറുന്ന ബപ്പിരിയന്റെ പ്രകടനം -- !!-- ഷുക്കൂറിന് കണ്ണീരില്‍ക്കുതിര്‍ന്ന അന്ത്യാഞ്ജലി -- !!-- മഹത്തുക്കളുടെ പാത മഹത്തരം സമസ്ത : സ്മൃതി യാത്ര-- !!-- മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു-- !!-- ഹര്‍ത്താല്‍ ദിനത്തിലുംു കണ്ണൂരില്‍ അക്രമം പടരുന്നു. -- !!--
<FONT face=Meera>തലമുറകളെ കല്ലായിപുഴ കടത്തിയ പഴയ റെയില്‍വേ ഇരുമ്പുപാലം ഇനി ഓര്‍മ.</FONT> <FONT face=Meera>പുലര്‍ച്ചെ തെങ്ങുകയറുന്ന ബപ്പിരിയന്റെ പ്രകടനം </FONT> <FONT face=Meera>ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മൂല്യനിര്‍ണയത്തിനു തുടക്കംകുറിക്കാന്‍ </FONT> <FONT face=Meera>മതസൗഹാര്‍ദ്ദത്തിന് പുതിയ മാനം സൃഷ്ടിച്ച് ഒരുക്കിയ ' ബത്തക്ക സര്‍ബത്ത് പന്തല്‍ ' </FONT> <FONT face=Meera>ശിവരാത്രി ആഘോഷം: നഗരപ്രദക്ഷിണ യാത്ര വര്‍ണശബളമായി</FONT> <FONT face=Meera>സാമൂഹികക്ഷേമ വകുപ്പ് വീഴ്ച വരുത്തി - മുഖ്യമന്ത്രി </FONT> <FONT face=Meera>കടല്‍ക്കൊല: പ്രധാനമന്ത്രി ഇടപെടുന്നു</FONT> <FONT face=Meera>നഗ്‌നതാ പ്രദര്‍ശനം:ഷെര്‍ലിന്‍ ചോപ്രയും വിവാദത്തില്‍ </FONT> <FONT face=Meera>18 മണിക്കൂര്‍വരെ ജോലി;ശമ്പളം 2000 രൂപ</FONT> <FONT face=Meera>മാധ്യമവാര്‍ത്തകള്‍ സഹിഷ്ണുതയോടെ കാണണമെന്ന് കേന്ദ്ര മന്ത്രി കെ.സി. വേണുഗോപാല്‍ </FONT>
NEWS

ബുര്‍ദ്വാന്‍: പശ്ചിമബംഗാളിലെ ബുര്‍ദാനില്‍  രണ്ട് സി.പി.എം നേതാക്കള്‍ ദാരുണമായി കൊല്ലപ്പെട്ടു. സിപിഎം എം.എല്‍.എ പര്‍വീന്‍ ഥായും മറ്റൊരു നേതാവ് കമല്‍ ഗ്യാനുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് റിപ്പോര്‍ട്ടുണ്ട്.

ഇന്ന്  ഉച്ച തിരിഞ്ഞാണ് സംഭവം. സി.പി.എം റാലിയിലേക്ക് അതിക്രമിച്ച് കയറിയ തൃണമൂല്‍ കേണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തവരെ അക്രമിക്കുകയായിരുന്നു.  പര്‍വീന്‍  സംഭവസ്ഥലത്ത് വെച്ചും കമല്‍  ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയുമാണ് മരിച്ചത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

ഫെബ്രുവരി 28ന് നടക്കുന്ന പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് പാര്‍ട്ടി പതാക സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.

 

കൊല്ലം: ഇറ്റാലിയന്‍ കപ്പലില്‍നിന്ന് വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസില്‍ കപ്പല്‍ പരിശോധിക്കാന്‍ വാറന്റ്. കൊല്ലം രണ്ടാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പി.വി.അനീഷ്‌കുമാറാണ് വാറന്റ് പുറപ്പെടുവിച്ചത്. കൊല്ലം കോസ്റ്റല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇനി കപ്പല്‍ പരിശോധിച്ച് തെളിവെടുക്കാം. കോസ്റ്റല്‍ പോലീസ് സി.ഐ.യുടെ അപേക്ഷയെ തുടര്‍ന്നാണ് വാറന്റ്.

വാറന്റ്പ്രകാരം കപ്പലില്‍ പ്രവേശിക്കാനും സംഭവത്തിലുള്‍പ്പെട്ട ആയുധമടക്കമുള്ള വസ്തുക്കളും രേഖകളും പിടിച്ചെടുക്കാനും പോലീസിന് കഴിയും. പരിശോധന നടത്തുന്നതിന് തടസ്സം സൃഷ്ടിക്കാന്‍ ശ്രമമുണ്ടായാല്‍ ബലം പ്രയോഗിച്ച് കപ്പലില്‍ കടക്കാനും തൊണ്ടിവസ്തുക്കള്‍ കണ്ടെടുക്കാനും പോലീസിന് വാറന്റ്പ്രകാരം അധികാരമുണ്ടെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മഞ്ജുള ഇട്ടി പറഞ്ഞു.

അതേസമയം, വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കുകള്‍ കപ്പലില്‍ സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുകയാണെന്നും വിട്ടുതരാനാവില്ലെന്നും കപ്പല്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് ഇറ്റലിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതിനാല്‍ തോക്ക് കൈമാറാനാവില്ലെന്നുമാണ് അവര്‍ പറയുന്നത്. തോക്ക് വിട്ടുകിട്ടാതെ കേസിന്റെ തുടര്‍നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ പോലീസിന് കഴിയുകയില്ല. അതിനാല്‍ ഇക്കാര്യത്തില്‍ എതുമാര്‍ഗം സ്വീകരിക്കാനും പോലീസ് തയ്യാറായേക്കും. തോക്കുപോലെതന്നെ നിര്‍ണായകമാണ് കപ്പലിന്റെ നീക്കങ്ങള്‍ രേഖപ്പെടുത്തുന്ന ലോഗ് ബുക്കും. ഈ രേഖകള്‍ കപ്പലിന്റെ സംഭവസമയത്തെ വേഗം, കരയില്‍ നിന്നുള്ള ദൂരം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാന്‍ ആവശ്യമാണ്. കേസിനെതിരെ പ്രതികള്‍ നല്‍കിയ തടസ്സഹര്‍ജി ഇത്തരം വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതായതിനാല്‍ ഇവ കൈവശപ്പെടുത്തുക മാത്രമാണ് പോലീസിന്റെ മുന്നിലെ മാര്‍ഗം.

പ്രത്യേക സംഘം അന്വേഷിക്കും


തിരുവനന്തപുരം: ഇറ്റാലിയന്‍ കപ്പലില്‍നിന്നുള്ള വെടിയേറ്റ് രണ്ട് മലയാളി മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവം സംബന്ധിച്ച അന്വേഷണത്തിന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്‍.അജിത്കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് ഉത്തരവിറങ്ങി. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ സാം ക്രിസ്റ്റി ഡാനിയല്‍, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എന്നിവരും പ്രത്യേക സംഘത്തിലുണ്ട്.
കേസിന്റെ ഗതിയെ നിയന്ത്രിക്കുന്ന നിര്‍ണായക തെളിവുകള്‍ വിട്ടുനല്‍കാതിരിക്കാന്‍ ഇറ്റാലിയന്‍ അധികൃതര്‍ ആവുന്നതും ശ്രമിക്കുമെന്ന് അവരുടെ നിലപാടില്‍നിന്ന് വ്യക്തമാണ്. വിദേശകാര്യ സെക്രട്ടറിയടക്കമുള്ള ഉന്നത ഇറ്റാലിയന്‍ ഉദ്യോഗസ്ഥര്‍ ഇന്ത്യയിലേക്ക് വരുന്നത് ഈ പശ്ചാത്തലത്തിലാണെന്ന് കരുതാം.
NEWS MALABAR
കോഴിക്കോട്: ഒരു നൂറ്റാണ്ടിലധികമായി തലമുറകളെ കല്ലായിപുഴ കടത്തിയ പഴയ റെയില്‍വേ ഇരുമ്പുപാലം ഇനി ഓര്‍മ. ഷൊര്‍ണൂര്‍ - മംഗലാപുരം പാത ഡബിള്‍ ലൈന്‍ ആയതോടെ, ചരിത്ര സ്മരണകളുണര്‍ത്തി കല്ലായ് പുഴക്ക് കാവലായി നിന്നിരുന്ന ഇരുമ്പുപാലം കരാറുകാരന്‍ പൊളിച്ചുമാറ്റി തുടങ്ങി. ബ്രിട്ടീഷുകാലത്ത് നിര്‍മിച്ച പാലം ആഴ്ചകള്‍ക്കകം കഷണങ്ങളാക്കി തമിഴ്നാട്ടിലെ തൃശ്ശിനാപള്ളിക്ക് കൊണ്ടു പോകും.
തൃശ്ശിനാപ്പള്ളിയിലെ ബാലാജി സ്റ്റീല്‍ കോര്‍പറേഷന്‍ 51 ലക്ഷം രൂപക്കാണ് പാലം 'തുരുമ്പു'വിലക്ക് വാങ്ങിയത്. 200 അടി നീളവും 249 മെട്രിക് ടണ്‍ തൂക്കവുമുള്ള പാലം 105 ദിവസങ്ങള്‍ക്കം പൊളിച്ച് കൊണ്ടുപോകണമെന്നാണ് കരാര്‍. 105 നാളുകള്‍ കഴിഞ്ഞാല്‍ പ്രതിദിനം 25000 രൂപ പിഴ ഒടുക്കണമെന്നും കരാറിലുണ്ട്.
തിങ്കളാഴ്ച വൈകിട്ട് ഗ്യാസ് കട്ടറുകളടക്കം സന്നാഹങ്ങളുമായെത്തിയ കരാര്‍ തൊഴിലാളികള്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ പൊളിക്കല്‍ ആരംഭിച്ചു. പാലത്തിന്റെ കിഴക്കെ അറ്റം കട്ടര്‍ ഉപയോഗിച്ച് മുറിക്കവെ ഒരു ഭാഗം അടര്‍ന്ന് താഴെ റോഡില്‍ പതിച്ചു. വട്ടാംപൊയില്‍ - കല്ലായ് റെയില്‍വെ അണ്ടര്‍ റോഡ് അടച്ച ശേഷമാണ് ഇന്നലെ പ്രവൃത്തി നടത്തിയത്. 15 ദിവസം കൊണ്ട് പൊളിക്കല്‍ പൂര്‍ത്തിയാക്കുമെന്ന് കരാറുകാരന്‍ പറഞ്ഞു. കോഴിക്കോടിന്റെ പൈതൃക സ്മാരകം പൊളിച്ചു നീക്കുന്നതറിഞ്ഞ് നിരവധി പ്രദേശവാസികള്‍ ഇന്നലെ സ്ഥലത്തെത്തിയിരുന്നു.
മുമ്പ് പാലം പൊളിച്ചുമാറ്റാന്‍ അധികൃതര്‍ നടപടിയെടുത്തപ്പോള്‍, പൈതൃക സ്മാരകമായി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട്  പൊതു പ്രവര്‍ത്തകര്‍ സ്റ്റേ ചെയ്യിച്ചിരുന്നു. പൊളിക്കുന്ന ഭാഗം പുഴയില്‍ വീഴാതിരിക്കാന്‍ നടപടി ഉണ്ടാവണമെന്ന് പ്രദേശവാസികളും വിവിധ റസിഡന്‍സ് അസോസിയേഷനുകളും കരാറുകാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴു വര്‍ഷം മുമ്പുവരെ ഈ പാളത്തിലൂടെ തീവണ്ടികള്‍ ഓടിയിരുന്നു.
തിരൂര്‍ കണ്ണൂരില്‍ ക്രമസമാധാനം ഉറപ്പ് വരുത്താന്‍ ശക്തമായ നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരില്‍ സി.പി.എം നേതാക്കള്‍ക്ക് നേരെയുണ്ടായ അക്രമം നിര്‍ഭാഗ്യകരമാണ്. എന്നാല്‍ അതിനുശേഷം മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ഖേദകരമായി. നേരത്തെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ അസ്വസ്ഥത നിലനിന്നിരുന്നു. അവിടെയാണ് സി.പി.എമ്മുകാരുടെ കാര്‍ ആക്രമിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഞ്ചിക്കോട് കോച്ച് ഫാക്ടറി ശിലാസ്ഥാപന ചടങ്ങിലേക്ക് പാലക്കാട് ജില്ലയിലെ മുഴുവന്‍ എം.എല്‍.എമാരെയും എം.പിമാരെയും വിളിക്കാതിരുന്നത് റെയില്‍വേയുടെ വീഴ്ചയാണ്. സ്ഥലമെടുപ്പിന് നേതൃത്വം നല്‍കിയ ജില്ലാ കലക്ടറോട് പോലും കൂടിയാലോചിച്ചില്ല. ചട്ടപ്രകാരമാണ് ഒരുക്കങ്ങള്‍ നടത്തിയതെന്നാണ് റെയില്‍വെ അധികൃതരുടെ വിശദീകരണം. പദ്ധതി സംസ്ഥാനത്തിന്റെതായതിനാല്‍ അവ വകവെക്കാതെ എല്ലാ ഉദ്യോഗസ്ഥരോടും സഹകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

നീലേശ്വരം(കാസര്‍ഗോഡ്): മടിക്കൈ കൂലോം റോഡില്‍ അട്ടക്കാട്ട് ക്ഷേത്രത്തിനു സമീപത്തെ രാജേന്ദ്രന്റെ ഭാര്യ ജിഷയെ(23) കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ വീട്ടുവേലക്കാരനായ ഒഡീഷ യുവാവ് അറസ്റ്റില്‍. ഒഡീഷയിലെ കട്ടക്ക് കെന്ദ്രപാറ ജില്ല മര്‍സാഗായി പോലീസ് സ്റ്റേഷന്‍ പരിധിയിലെ സുഭാഷ് മാലികിന്റെ മകന്‍ മദന്‍മാലികിനെ (22) ആണു നീലേശ്വരം സിഐ സുനില്‍കുമാറും സംഘവും പിടികൂടിയത്.

ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ കൊലനടന്ന വീടിന്റെ ടെറസിന്റെ ജലസംഭരണിക്കടുത്തുനിന്നാണു നാട്ടുകാരുടെ സഹായത്തോടെ പോലീസ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തോടെയാണ് അടുക്കളയില്‍ പപ്പടം കാച്ചുകയായിരുന്ന ജിഷ കൊല്ലപ്പെട്ടത്. വാരിയെല്ലുകള്‍ക്കിടയിലൂടെയാണു കത്തി കടന്നുപോയത്.

പ്രതിയെ പിടികൂടാന്‍ പോലീസ് ലുക്ക് ഔട്ട്‌നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും കൊലനടന്ന സ്ഥലത്തും ശക്തമായ രഹസ്യപ്പോലീസ് നെറ്റ്‌വര്‍ക്കും ഒരുക്കിയിരുന്നു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന പോലീസ് നീലേശ്വരം ബങ്കളം ടവറിനു കീഴില്‍ എവിടെയോ പ്രതിയുണെ്ടന്ന് ഉറപ്പിച്ചു. എന്നാല്‍, കൊലനടന്ന വീടിന്റെ ടെറസിന്റെ മുകളില്‍ പ്രതിയെ പോലീസ് പ്രതീക്ഷിച്ചില്ല. വിശപ്പും ദാഹവുംമൂലം പ്രതി നന്നേ ക്ഷീണിതനായിരുന്നു. ടെറസിന്റെ മുകളിലെ ജലസംഭരണിക്കരികില്‍ ആള്‍പെരുമാറ്റം ഉണെ്ടന്ന് അയല്‍ക്കാരായ ചിലരാണു പോലീസിനെ അറിയിച്ചത്.

തുടര്‍ന്നു നാട്ടുകാരും പോലീസും ടെറസിനു മുകളില്‍ വളഞ്ഞുവച്ച് പ്രതിയെ പിടികൂടുകയായിരുന്നു. വീടിനു മുന്നില്‍ തടിച്ചു കൂടിയ ജനം പ്രതിയെ ആക്രമിക്കാന്‍ ശ്രമിച്ചു. നാട്ടുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റ പ്രതിയെ പോലീസ് രക്ഷപ്പെടുത്തി നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

കോയമ്പത്തൂര്‍: തിരുപ്പൂരിലെ ആന്‍േറാ ആലൂക്കാസ്ജ്വല്ലറിയില്‍ വന്‍കവര്‍ച്ച. 38 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. 10 കോടിയോളം രൂപവരും ഇതിന്. തിരുപ്പൂര്‍ നോര്‍ത്ത് പോലീസ്‌സ്‌റ്റേഷന് തൊട്ടുമുന്നിലാണ് മോഷണംനടന്ന ജ്വല്ലറി. തിങ്കളാഴ്ച രാത്രി 9ന് കടയടച്ചതാണ്. ചൊവ്വാഴ്ച രാവിലെ 9.45ന് തുറന്നപ്പോള്‍ മോഷണവിവരം ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് തൊട്ടുമുന്നിലുള്ള നോര്‍ത്ത്‌പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു.

75 കിലോഗ്രാം സ്വര്‍ണമാണ് ജ്വല്ലറിയില്‍ മൊത്തം ഉണ്ടായിരുന്നത്. ഇതില്‍ പാതി ലോക്കറിലായിരുന്നു. പുറത്തുണ്ടായിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ടവയില്‍ ഡയമണ്ട്പതിച്ച രണ്ടുകിലോഗ്രാം സ്വര്‍ണാഭരണങ്ങളും വരുമെന്ന് പോലീസ്​പറഞ്ഞു. ജ്വല്ലറിയില്‍ പിന്‍ഭാഗത്ത് എ.സി. മെഷീന്റൂമിന്റെ വെന്റിലേറ്ററിന്റെ അഴിമുറിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ഈ മുറിയില്‍നിന്ന് മറ്റൊരു വാതില്‍ തകര്‍ത്താണ് അകത്തേക്ക് പ്രവേശിച്ചത്.

വാതിലുകള്‍ തകര്‍ക്കാനും മറ്റും ഉപയോഗിച്ച നാല് ഗ്യാസ്‌കട്ടറുകളും ജ്വല്ലറിയില്‍നിന്ന് കണ്ടെടുത്തു. ഡി.ഐ.ജി. സഞ്ജയ്കുമാര്‍, എസ്.പി. വി. ബാലകൃഷ്ണന്‍ എന്നിവര്‍ സ്ഥലത്തെത്തി. വിരലടയാളവിദഗ്ധരും പോലീസ് ഡോഗ്‌സ്‌ക്വാഡും പരിശോധനനടത്തി. ഒരാഴ്ചയായി ജ്വല്ലറിയില്‍ എ.സിയുടെ അറ്റകുറ്റപ്പണിനടക്കുന്നുണ്ടായിരുന്നു.
MEDIA NEWS
pookalam
Ente Keralam
pookalam
Ente Keralam
Mcv Fest 2009
Amitabh Bachchan and Balasaheb
Ente Keralam
OPINION POLL
ഇന്ത്യയില്‍ തീവ്രവാദം വളരുകയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ ?

CINEMA NEWS
കോതമംഗലം: മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകള്‍ക്ക് പുതുമുഖങ്ങളെ ഒന്നും ചെയ്യാനാവില്ലെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്.

പുതുമുഖങ്ങള്‍ കഴിവു തെളിയിച്ച് മുന്നോട്ട് വരികയാണ് വേണ്ടത്. പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് ആവശ്യമാണ്. കോതമംഗലം ചലച്ചിത്രമേളയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു ഇന്നസെന്റിന്റെ ഈ പരാമര്‍ശം.

പുതുമുഖങ്ങള്‍ക്ക് മലയാള സിനിമയില്‍ അവസരം ലഭിക്കുന്നില്ല എന്നും സൂപ്പര്‍സ്റ്റാറുകള്‍ അവര്‍ക്കെതിരെ കളിക്കുന്നുവെന്നും സിനിമാലോകത്തെ പലരും മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നസെന്റ് ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

മാര്‍ച്ച് പത്തുമുതല്‍ 15 വരെയാണ് ചലച്ചിത്രമേള നടക്കുക. ഹിന്ദി, തമിഴ്, മറാട്ടി, മലയാളം ഭാഷകളിലുള്ള ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.

മാര്‍ച്ച് പത്തിന് വൈകുന്നേരം അഞ്ചിന് ആന്‍ തിയേറ്ററില്‍ മന്ത്രി കെ.ബി ഗണേഷ് കുമാറാണ് ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുക. ചടങ്ങില്‍ ബോളിവുഡ് താരം അതുല്‍ കുര്‍ക്കര്‍ണി മുഖ്യാതിഥിയാവും.
Feb 17 2012/ Read More »

സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗില്‍ നിന്ന്‌ വിട്ടു നിന്ന യുവനടന്‍ ആസിഫ്‌ അലിക്കെതിരെ നടപടിയെടുക്കാന്‍ താര സംഘടനയായ അമ്മ ഒരുങ്ങുന്നതായി സൂചന. സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഐക്കണ്‍ താരമായ ആസിഫ്‌ അലി പരിശീലന ക്യാമ്പിലോ മത്സരങ്ങളിലോ സംബന്ധിക്കാതെ 'ഒളിച്ചുകളി' നടത്തുന്നതില്‍ പ്രതിഷേധിച്ചാണ്‌ യുവതാരത്തിനെതിരേ 'അമ്മ' നടപടിക്കൊരുങ്ങുന്നത്‌തായറിയുന്നത്. അസൗകര്യം ഉണ്ടെങ്കില്‍ അക്കാര്യം ടീമിലെ ഉത്തരവാദിത്ത്വപ്പെട്ടവരെ വിളിച്ചറിക്കുക എന്ന സാമാന്യ മര്യാദ പോലും കാട്ടാത്ത ആസിഫ്‌, മോഹന്‍ലാലും ലിസിയും പ്രിയദര്‍ശനും അങ്ങോട്ടുവിളിച്ചിട്ടും ഫോണ്‍ പോലും എടുക്കാന്‍ കൂട്ടാക്കിയില്ലത്രെ. താര സംഘടനയായ അമ്മയുടെ കൂടി നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ളതാണ്‌ കേരള സ്‌ട്രൈക്കേഴ്‌സ് ടീം. ഈ ടീം കളിയിലൂടെ നേടുന്ന വരുമാനത്തിന്റെ 20 ശതമാനം അമ്മയ്‌ക്കവകാശപ്പെട്ടതാണ്‌. അതു കൊണ്ടുതന്നെ താരങ്ങളെയെല്ലാം ഇതില്‍ സഹകരിപ്പിക്കേണ്ട ഉത്തരവാദിത്വവും അമ്മയ്‌ക്കുണ്ട്‌.

കളിക്കു മുന്‍പോ ശേഷമോ ടീമംഗങ്ങളെയാരെയും ഫോണില്‍ പോലും ബന്ധപ്പെട്ട്‌ അസൗകര്യം അറിയിക്കാതെ നിരുത്തരവാദിത്തപരമായി പെരുമാറിയ ആസിഫിനെതിരെ താരസംഘടനയായ അമ്മ നടപടി സ്വീകരിക്കുമെന്ന്‌ കേരള സ്‌ട്രൈക്കേഴ്‌സ് മാനേജരും അമ്മ സെക്രട്ടറിയുമായ ഇടവേള ബാബു പറഞ്ഞു.

''ആസിഫ്‌ അലി ഉള്‍പ്പടെയുള്ള താരങ്ങളുടെ സമ്മതം വാങ്ങിയ ശേഷമാണ്‌ ടീമില്‍ ഉള്‍പ്പെടുത്തിയത്‌. തീം സോംഗ്‌ ഷൂട്ടിലും ലോഞ്ചിംഗ്‌ ഫങ്‌ഷനിലും ആസിഫുണ്ടായിരുന്നു. ടിക്കറ്റിലും പോസ്‌റ്ററുകളിലും ആസിഫിന്റെ ചിത്രവും ഉള്‍പ്പെടുത്തി. പിന്നീട്‌ പരിശീലനത്തില്‍ നിന്ന്‌ അപ്രതീക്ഷിതമായി വിട്ടുനില്‍ക്കുകയായിരുന്നു. കഴിഞ്ഞ മാസം ഒന്‍പതിന്‌ അവാര്‍ഡ്‌ നൈറ്റ്‌ കഴിഞ്ഞ്‌ ദുബായില്‍ നിന്ന്‌ ഒരേ വിമാനത്തിലാണ്‌ ഞങ്ങള്‍ കേരളത്തിലേക്ക്‌ വന്നത്‌. 10 ന്‌ ടീം ക്യാമ്പ്‌ തുടങ്ങുന്ന വിവരം പറഞ്ഞപ്പോള്‍ വരാമെന്നും പറഞ്ഞു. വരാത്തതിനെത്തുടര്‍ന്ന്‌ ഫോണ്‍ വിളിച്ചു. അപ്പോഴും ഔട്ട്‌ ഓഫ്‌ റേഞ്ച്‌. ഒടുവില്‍ ബാംഗ്‌ളൂരിലുണ്ടെന്ന്‌ വിവരം കിട്ടിയപ്പോള്‍ വീണ്ടും വിളിച്ചു. ആസിഫിനെ ലൈനില്‍ കിട്ടി. മോഹന്‍ലാലാണ്‌ ആസിഫുമായി സംസാരിച്ചത്‌. അത്യാവശ്യമായി ബാംഗ്‌ളൂരില്‍ പോകേണ്ടി വന്നതിനാലാണ്‌ ക്യാംപില്‍ എത്താനാവാത്തതെന്നും അടുത്തദിവസം രാവിലെ എത്താമെന്നും പറഞ്ഞെങ്കിലും വന്നില്ല. പിന്നീട്‌ ഫോണില്‍ പലരും മാറി മാറി വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. തിരക്കുകളും അസൗകര്യങ്ങളുമുണ്ടാവുക സ്വാഭാവികമാണ്‌. പക്ഷേ അത്‌ ഉത്തരവാദപ്പെട്ടവരെ ഫോണില്‍ വിളിച്ചറിയിക്കുകയാണ്‌ മര്യാദ. പൃഥ്വിരാജിന്‌ ഷൂട്ടിംഗ്‌ തിരക്കു മൂലം പരിശീലന ക്യാമ്പില്‍ എത്താനായില്ല. അദ്ദേഹം മുന്‍കൂട്ടി ഞങ്ങളെ അറിയിച്ചിരുന്നു. കളിച്ചില്ലെങ്കിലും കഴിഞ്ഞ ദിവസത്തെ മുംബൈക്കെതിരായ മാച്ചില്‍ ടീമിനൊപ്പം ചേരുകയും ചെയ്‌തു. താര കുടുംബത്തിന്റെ കൂട്ടായ്‌മ വിളംബരം ചെയ്‌തു കൊണ്ട്‌ മമ്മൂട്ടി ഉള്‍പ്പടെയുള്ള മറ്റ്‌ പ്രമുഖരെല്ലാം ഗ്രൗണ്ടിലെത്തുകയും ടീമംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. പക്ഷേ ആസിഫ്‌ മാത്രം മാറി നിന്നത്‌ തികച്ചും പ്രതിഷേധാര്‍ഹമാണ്‌'' ഇടവേള ബാബു പറഞ്ഞു.

Jan 24 2012/ Read More »

കേഡി എന്ന ചിത്രത്തിലൂടെയാണ് തമിഴകത്തിലേക്ക് തമന്നയെത്തിയത്. ആദ്യ ചിത്രം വിജയമാകാതിരുന്നത് ഈ നായികയെ ബാധിച്ചില്‌ള. മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിച്ച് വിജയത്തിലേക്കു നടന്നടുക്കുകയും ചെയ്തു തമന്ന. കല്‌ളൂരി, അയന്‍, കണ്ടേന്‍ കാതലൈ, സുറ, പയ്യ, പഠിക്കാത്തവന്‍, ശിരുത്തൈ തുടങ്ങിയ സിനിമകളെല്‌ളാം സൂപ്പര്‍ഹിറ്റുകള്‍. ഇടയ്ക്ക് തെലുങ്കിലും സൂപ്പര്‍നായികയായി മാറി തമന്ന. എന്നാല്‍ ഇടയ്‌ക്കെപേ്പാഴോ തമന്നയുടെ ഡിമാന്‍ഡ് കുറയുകയായിരുന്നു.

തമിഴില്‍ പുതിയ നായികമാര്‍ വന്നതോടെ തമന്നയോടുള്ള പ്രിയം ഒന്നു കുറച്ചു തമിഴകം. എങ്കിലും വിട്ടുകൊടുക്കാന്‍ തയാറല്‌ള ഈ നായിക. തെലുങ്ക് ചിത്രങ്ങള്‍ക്കായി നല്‍കിയിരിക്കുന്ന ഡേറ്റുകള്‍ ഏപ്രില്‍ അവസാനത്തോടെ കഴിയും.   അതിനു ശേഷം വീണ്ടും കോളിവുഡിലേക്കു തന്നെ തിരിച്ചെത്തണം. തമിഴ് സിനിമാലോകത്തെ പ്രധാന മാനേജര്‍മാരേയും നിര്‍മാതാക്കളേയും ഇക്കാര്യത്തിനായി സമീപിച്ചു തുടങ്ങി തമന്ന. ഏതു ചിത്രത്തിലൂടെയാവും തമന്ന മടങ്ങിയെത്തുക എന്നത് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അറിയാം. 

Jan 19 2012/ Read More »
MEDIA NEWS

കൊച്ചി: പെണ്‍വാണിഭത്തിനായി വി.ഐ.പി. ക്‌ളബുകള്‍. ഫണ്‍ക്‌ളബുകള്‍ എന്ന അപരനാമത്തിലാണ് ഈ ക്‌ളബുകള്‍ അറിയപ്പെടുന്നത്. പരമ്പരാഗത രീതികള്‍ ഉപേക്ഷിച്ച് തികച്ചും ഹൈടെക് രീതിയിലാണ് ഇവയുടെ പ്രവര്‍ത്തനം.


പാര്‍ട്ടികള്‍, പിക്‌നിക്, ഗെറ്റ്ടുഗദറുകള്‍ എന്നിവ ഒരുക്കിക്കൊടുക്കുന്ന ഇവന്റ് കമ്പനികള്‍ എന്ന മട്ടിലാണ് ഇവയുടെ പ്രവര്‍ത്തനം.

ഇംഗ്‌ളീഷ് പത്രങ്ങളില്‍ മാത്രമെ ഇവയുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുകയുള്ളു. പരസ്യങ്ങളില്‍ കാണുന്ന നമ്പറുകളില്‍ വിളിക്കുന്നവരോട് മെമ്പര്‍ഷിപ്പിന്റെ കാര്യങ്ങളും മറ്റും സംസാരിക്കുന്നത് സ്ത്രീകളാണ്.

നൂതനമായ സങ്കേതങ്ങളാണ് ഇതിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. അയ്യായിരം രൂപ മെമ്പര്‍ഷിപ്പ് ഫീ ആയും ഏഴുന്നൂറ്റമ്പത് രൂപ രജിസ്േ്രടഷന്‍ ഫീസായും നല്‍കണം. ഇത് അടക്കേണ്ടത് ഒരു പ്രമുഖ ഷെഡ്യുള്‍ഡ് ബാങ്കിലും ഒരു പുതുതലമുറ ബാങ്കിലും ക്‌ളബിനുള്ള അക്കൗണ്ടിലാണ്. അക്കൗണ്ടില്‍ പണം അടച്ച് കഴിഞ്ഞാല്‍ പിന്നെ അവര്‍ നിര്‍ദ്ദേശിക്കുന്ന ഫ്‌ളാറ്റുകളില്‍ ആവശ്യക്കാര്‍ എത്തിയാല്‍ മതിയാകും.

പലപ്പോഴും ആവശ്യക്കാര്‍ വിളിച്ചാല്‍ ഉടന്‍ ഫോണെടുക്കുകയില്ല. ഫോണ്‍ നമ്പര്‍ മനസിലായ ശേഷം ഇന്റെര്‍നെറ്റ് ഫോണ്‍ നമ്പറുകളില്‍ നിന്ന് ക്‌ളബിന്റ ആള്‍ക്കാര്‍ എന്ന് പറയുന്നവര്‍ ആവശ്യക്കാരെ ബന്ധപ്പെടുകയാണ് ചെയ്യുന്നത്. ഇംഗ്‌ളീഷിലായിരിക്കും ഇവര്‍ ആശയവിനിമയം നടത്തുക.

ഭര്‍ത്താക്കന്‍മാര്‍ വിദേശത്തുള്ള സ്ത്രീകള്‍, വിധവകള്‍, കോളജ് വിദ്യാര്‍ത്ഥിനികള്‍ എന്നിവര്‍ക്ക് ആണ്‍കൂട്ടുകള്‍ (കംപാനിയന്‍സ്) വേണം എന്ന് പറഞ്ഞാണ് ആവശ്യക്കാരെ ഇവര്‍ കണ്ടെത്തുന്നത്.

പണമടച്ച് ക്‌ളബില്‍ ചേര്‍ന്നാല്‍ സ്ത്രീകളെ സന്ദര്‍ശിക്കുന്നവര്‍ക്ക് അവര്‍ തന്നെ പണം നല്‍കുമെന്നും അതിന്റെ ഒരു നിശ്ചിത ശതമാനം ക്‌ളബിന് കൊടുത്താല്‍ മതിയെന്നും ഇവര്‍ വ്യാമോഹിപ്പിക്കുന്നു.

പെണ്‍വാണിഭ സംഘങ്ങള്‍ക്കെതിരെ പൊലീസ് നടപടി കര്‍ശനമായതിനെ തുടര്‍ന്നാണ് പുത്തന്‍ സങ്കേതങ്ങളുമായി ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്.

പണം കൈമാറുന്നത് ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണെന്നതുകൊണ്ട് പെട്ടെന്ന് പിടിക്കപ്പെടുകയില്ല. ഇത്തരം പെണ്‍വാണിഭ സംഘങ്ങള്‍ പലതും ബാംഗ്‌ളൂര്‍ ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ നഗരത്തില്‍നിന്ന് വിളിച്ച് പണമടയ്ക്കുമ്പോള്‍ അവര്‍ കേരളത്തിലുള്ള ഏജന്റുമാരോട് പെണ്‍കുട്ടികളെ എത്തിക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുക.

പലപ്പോഴും പെണ്‍വാണിഭ സംഘത്തിലെ സ്ത്രീകള്‍ക്കോ, ഇടപാടുകാര്‍ക്കോ ഇതിന് നേതൃത്വം കൊടുക്കുന്നവരെ അറിയാന്‍ കഴിയില്ല. ഇടനിലക്കാരുമായി മാത്രമെ ഇവര്‍ക്ക് ബന്ധപ്പെടാന്‍ കഴിയുകയുള്ളു.

ഡല്‍ഹിയിലും ബോംബൈയിലും ഇത്തരത്തിലുള്ള ക്‌ളബുകള്‍ നേരത്തെ തന്നെ വ്യാപകമായിരുന്നെങ്കിലും കേരളത്തില്‍ ഇതാദ്യമായാണ് ക്‌ളബുകള്‍ പ്രവര്‍ത്തിക്കുന്നതായി അറിയുന്നത്.

Feb 17 2012/ Read More »
ദമ്മാം: അനുമതിയില്ലാതെ ഗാനമേള സംഘടിപ്പിക്കുകയും ഉത്തരവാദിത്വമേല്‍ക്കാന്‍ സംഘാടകരില്ലാതെ വരികയും ചെയ്തതിനെ തുടര്‍ന്ന് ദമ്മാമില്‍ അറസ്റ്റിലായ പ്രസിദ്ധ ഗായകന്‍ കെ.ജി. മാര്‍ക്കോസിനെ ജാമ്യത്തില്‍ വിട്ടു. വെള്ളിയാഴ്ച രാത്രി ഖത്തീഫ് അല്‍നുസൈഫ് ഫാമില്‍ പരിപാടി തുടങ്ങാനിരിക്കെയാണ് പൊലീസും മതകാര്യ വകുപ്പ് ഉദ്യോഗസ്ഥരുമുള്‍പ്പെടുന്ന സംഘമത്തെി ഇവരെ പിടികൂടിയത്. നുസൈഫ് ഫാമില്‍ അനുമതിയില്ലാതെ ആഘോഷ പരിപാടി നടക്കുന്നതായും മദ്യമുള്‍പ്പെടെയുള്ളവ വിതരണം ചെയ്യുന്നതായും മലയാളി സമൂഹത്തില്‍ നിന്ന് തന്നെ ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് സായുധ പൊലീസ് ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തത്തെിയത്.
സംഘര്‍ഷ മേഖലയായ ഖത്തീഫില്‍ തലേദിവസം പൊലീസുമായുള്ള വെടിവെപ്പില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു. ഇവിടെയാണ് അനുമതി കൂടാതെ കുടുംബങ്ങളടക്കമുള്ള നൂറുകണക്കിനാളുകള്‍ ഒന്നിച്ചുകൂടിയത് എന്നതിനാലാണ് പൊലീസ് സര്‍വ സജ്ജരായി എത്തിയത്. ഹാളിലത്തെിയ ഉദ്യോഗസ്ഥര്‍ കുടുംബങ്ങളോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടു. പരിപാടിക്കത്തെിയ മറ്റ് പുരുഷന്മാരുടെ ഇഖാമ (തിരിച്ചറിയല്‍ കാര്‍ഡ്) വാങ്ങി പരിശോധിച്ച ശേഷം വിട്ടയച്ചു. പൊലീസ് എത്തുമ്പോള്‍ സ്റ്റേജിന് പിറകിലുള്ള മുറിയില്‍ വിശ്രമിക്കുകയായിരുന്ന മാര്‍ക്കോസിനേയും കൂടെയുണ്ടായിരുന്ന ‘പുലിജന്മം’ സിനിമയുടെ നിര്‍മാതാവും പ്രവാസി വ്യവസായിയുമായ എം.ജെ. വിജയിനെയും പൊലീസ് കസ്റ്റഡയിലെടുത്തു. പരിപാടിയുടെ സംഘാടകര്‍ ‘മുങ്ങി’യതിനാലാണ് ഗാനമേളയുടെ കൂപ്പണില്‍ ഫോട്ടോയുള്ള മാര്‍ക്കോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇവരെ രാത്രി തന്നെ സൈഹാത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവിടെ ലോക്കപ്പ് സൗകര്യമില്ലാത്തതിനാല്‍ പിന്നീട് ഖത്തീഫ് സ്റ്റേഷനിലേക്ക് മാറ്റി. മാര്‍കോസ് കസ്റ്റിഡിയിലായത് അറിഞ്ഞയുടന്‍ തന്നെ ദമ്മാമിലെ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ടിരുന്നു. ഇന്നലെ രാവിലെ തന്നെ ഖത്തീഫ് സ്റ്റേഷനിലത്തെിയ മലയാളി സാമൂഹിക പ്രവര്‍ത്തകരും സൗദിയില്‍ സന്ദര്‍ശനാര്‍ഥമത്തെിയ കെ. സുധാകരന്‍ എം.പി ഇന്ത്യന്‍ എംബസി വഴിയും നടത്തിയ ഇടപെടലുകളുമാണ് മാര്‍ക്കോസിനെ ജാമ്യത്തിലിറക്കാന്‍ സഹായിച്ചത്. ഇന്ന് ചില രേഖകള്‍ കൂടി ശരിയാക്കുന്നതോടെ അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാനാകും. മാര്‍കോസിനെ പുറത്തിറക്കാന്‍ ദമ്മാമിലെ സാമൂഹിക പ്രവര്‍ത്തകരായ ഷാജി മതിലകം, നാസ് വക്കം, ഷാജി വയനാട്, ആസിഫ് സൈഹാത്ത്, ഉമ്മര്‍, നവോദയ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ രംഗത്തുണ്ടായിരുന്നു.
Feb 12 2012/ Read More »

ആരോഗ്യകരമായ ലൈംഗികജീവിതം ആഗ്രഹിക്കുന്ന പുരുഷന്‍മാര്‍ ബദാം കഴിക്കണം വിദഗ്ദ്ധര്‍. ലൈംഗികക്രിയയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കാന്‍ ബദാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തത് കൊണ്ട് കഴിയുമെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.

ബദാമില്‍ അര്‍ജിനിന്‍ എന്ന അമീനോ ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ് ലൈംഗിക പ്രകടനത്തെ മെച്ചപ്പെടുത്തുനത്.  ഇത് രക്തക്കുഴലുകളിലെ സമ്മര്‍ദ്ദം കുറയ്ക്കാനും രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

ബീന്‍സ്, മത്തി, ഗോതമ്പ് എന്നിവയും അര്‍ജിനിനാല്‍ സമ്പന്നമാണ്. അതിനാല്‍, ബദാമിന് പകരം ഇവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തിയാലും പ്രയോജനം ചെയ്യും.

ഇതിന് പുറമെ ലൈംഗിക പ്രകടനം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന പുരുഷന്‍മാര്‍ കുടവയര്‍ കുറയ്ക്കണമെന്നും ഗവേഷകര്‍ പറഞ്ഞു. രക്തത്തിലെ കൊളസ്രേ്ടാള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കണം. അടിവയറിലെ മാംസപേശികള്‍ ബലപ്പെടുത്താന്‍ വ്യായാമവും ശീലമാക്കണം.

Jan 24 2012/ Read More »
ENTERTAINMENT NEWS

നഗ്‌നതാ പ്രദര്‍ശനത്തിന്റെ പേരില്‍ പൂനം പാണ്ഡെയും പിന്നെ വീണാ മാലിക്കും കാട്ടിക്കൂട്ടിയ ബഹളങ്ങള്‍ ഒതുങ്ങും മുമ്പേ ഇത്തരത്തിലുളള അടുത്ത വിവാദവുമായി ബോളിവുഡ് സുന്ദരി ഷെര്‍ലിന്‍ ചോപ്രയും രംഗത്ത്. ട്വിറ്ററില്‍ പിറന്നപടിയിലുളള ചിത്രം പോസ്റ്റ് ചെയ്താണ് ഷെര്‍ലിന്‍ വിവാദം സൃഷ്ടിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ദിവസം അവരുടെ പിറന്നാളിനോടനുബന്ധിച്ചാണ് പിറന്ന പടിയുള്ള ഷെര്‍ലിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പ്രത്യക്ഷപെ്പട്ടത്. 'ജിസം 2' വിന്റെ പ്രൊമോഷണല്‍ പോസ്റ്ററുകളില്‍ സണ്ണി ലിയോണ്‍ കിടക്കുന്ന പോലെയുളള പോസിലാണ് ഒരു ചിത്രം. മറ്റൊന്നില്‍ ഇരിക്കുന്ന പോസിലുമാണ്. ചിത്രങ്ങള്‍ക്ക് 'പിറന്നാള്‍ക്കുട്ടി പിറന്ന വേഷത്തില്‍' എന്ന അടിക്കുറിപ്പുമുണ്ട്. ആദ്യത്തെ ചിത്രം പ്രത്യക്ഷപെ്പട്ട് അധികം കഴിയും മുന്‍പ് ട്വിറ്റര്‍ ഇത് നീക്കം ചെയ്തുവെങ്കിലും ആരാധകരുടെ അഭ്യര്‍ത്ഥന മാനിച്ച് ഷെര്‍ലിന്‍ വീണ്ടും തന്റെ നഗ്‌നചിത്രങ്ങള്‍ ട്വിറ്ററിലിട്ടു!

Feb 17 2012/ Read More »
കാലിഫോര്‍ണിയ:  സ്വയം ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ എന്ന സ്വപ്നനേട്ടം കൈവരിക്കാന്‍ ശാസ്ത്രലോകം ഒരുങ്ങുന്നു. അമേരിക്കയിലെ മസാചൂസറ്റ്സ്  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഒരു സംഘം ഗവേഷകരാണ് തലച്ചോറിന്‍െറ പ്രവര്‍ത്തനങ്ങളെ അനുകരിക്കുന്ന കമ്പ്യൂട്ടര്‍ ചിപ്പ് വികസിപ്പിച്ചെടുത്തത്.  
മനുഷ്യ മസ്തിഷ്കത്തിലെ ന്യൂറോണുകള്‍ വിവരങ്ങള്‍ കൈമാറുന്ന വിധത്തിലാണ് ചിപ്പിലും വിവരസംവേദനം നടക്കുന്നത്.
കോടിക്കണക്കിന് ന്യൂറോണുകളടങ്ങുന്നതാണ് മസ്തിഷ്കം. ഓരോ ന്യൂറോണുകളും ഓരോ സിനാപ്സിസിന് രൂപംനല്‍കുന്നുണ്ട്. രണ്ട് ന്യൂറോണുകള്‍ക്കിടയില്‍ വിവരങ്ങള്‍ പരസ്പരം കൈമാറുന്നത് സിനാപ്സിസിലൂടെയാണ്.ഇത്തരത്തില്‍ ഒരു സിനാപ്സിസിന്‍െറയത്ര പ്രവര്‍ത്തനക്ഷമതയുള്ള കമ്പ്യൂട്ടര്‍ ചിപ്പാണ് ഷി സാങ് പൂനിന്‍െറ നേതൃത്വത്തിലുള്ള ശാസ്ത്രസംഘം വികസിപ്പിച്ചെടുത്തത്.നാനൂറോളം ട്രാന്‍സിസ്റ്ററുകളുടെ സഹായത്തോടെയാണ് ചിപ്പ് പ്രവര്‍ത്തിക്കുന്നത്.മസ്തിഷ്ക കോശങ്ങളിലെ  അയോണ്‍ ചാനലിന്‍െറ പ്രവര്‍ത്തനത്തിന് സമാനമാണ് ചിപ്പിന്‍േറതെന്ന്  ഷി സാങ് പൂന്‍ പറയുന്നു.
കൂടുതല്‍ കൂടുതല്‍ വിപുലമായ രീതിയില്‍ ഇത്തരം ചിപ്പ് നിര്‍മിക്കുന്നതോടെ, ഭാവിയില്‍ കൃത്രിമ അവയവങ്ങളുടെയും മറ്റും പ്രവര്‍ത്തനങ്ങളെ അത് സഹായിക്കുമെന്നാണ് പ്രതീക്ഷ. 
Nov 23 2011/ Read More »

തിരുവനന്തപുരം: ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മികച്ച ആഭ്യന്തര വിനോദ സഞ്ചാര വകുപ്പിനുള്ള പ്രഥമ ടൈംസ് ട്രാവല്‍ അവാര്‍ഡ് കേരള ടൂറിസംവകുപ്പിന് . ടൈംസ് ഗ്രൂപ്പ് മുംബൈയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കെ.ടി.ഡി.സി. എം.ഡി: കെ.ജി. മോഹന്‍ലാല്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

വിനോദ സഞ്ചാര ആതിഥേയ മേഖലകളിലെ ഉദ്യമങ്ങളെ അംഗീകരിക്കുന്നതിനാണ് ടൈംസ് ട്രാവല്‍ ബഹുമതികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജൂറി, വിദഗ്ധര്‍, പൊതുജനം  എന്നീ മൂന്നു തലങ്ങളിലായിട്ടാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

Oct 20 2011/ Read More »
OBITUARY

ഉപ്പള : ഉപ്പള ദേശീയപാതയില്‍ കര്‍ണ്ണാടക കെ എസ് ആര്‍ ടി സി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ക്ഷുഭിതരായ നാട്ടുകാര്‍ ബസ് അടിച്ചു തകര്‍ത്തു. ഉപ്പള ബപ്പായത്തൊട്ടിയിലെ അഷ്‌റഫ് ഫര്‍സാനയുടെ മകന്‍ അറാഫത്ത് (18) ആണ് മരിച്ചത്. ഇന്നുച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. അറാഫത്തിനെ ഉടന്‍ ഉപ്പള സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കെ എസ് ആര്‍ ടി സി ബസിന്റെ അമിതവേഗതയാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തെത്തുടര്‍ന്ന് അരമണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചു. കുമ്പള സി ഐ ടി പി രഞ്ജിത്ത്, മഞ്ചേശ്വരം എസ് ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.

അമാന്‍, ഷിഫ എന്നിവരാണ് സഹോദരങ്ങള്‍.

തിരൂര്‍ : വെട്ടം പരേതനായ പഴയപുത്തന്‍വീട്ടില്‍ മൊയ്തീന്‍കുട്ടി എന്നവരുടെ ഭാര്യയായ അനന്താവില്‍ സൈനബ(70)അന്തരിച്ചു.മക്കള്‍:മുസ്തഫ,കമാലുദ്ധീന്‍,ഹസ്സന്‍,അബൂബക്കര്‍,അബ്ദുള്‍ റഷീദ്,ഫാത്തിമ,ഷാഹിദ,ആയിഷ, മരുമക്കള്‍:മുഹമ്മദ്കുട്ടി(ആലിങ്ങല്‍),മുഹമ്മദ്അലി(ആതവനാട്),മുഹമ്മദ്അലി(വെങ്ങാലൂര്‍.
SPECIAL NEWS

നീലേശ്വരം(കാസര്‍ഗോഡ്): മടിക്കൈ കൂലോം റോഡില്‍ അട്ടക്കാട്ട് ക്ഷേത്രത്തിനു സമീപത്തെ രാജേന്ദ്രന്റെ ഭാര്യ ജിഷയെ(23) കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ വീട്ടുവേലക്കാരനായ ഒഡീഷ യുവാവ് അറസ്റ്റില്‍. ഒഡീഷയിലെ കട്ടക്ക് കെന്ദ്രപാറ ജില്ല മര്‍സാഗായി പോലീസ് സ്റ്റേഷന്‍ പരിധിയിലെ സുഭാഷ് മാലികിന്റെ മകന്‍ മദന്‍മാലികിനെ (22) ആണു നീലേശ്വരം സിഐ സുനില്‍കുമാറും സംഘവും പിടികൂടിയത്.

ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ കൊലനടന്ന വീടിന്റെ ടെറസിന്റെ ജലസംഭരണിക്കടുത്തുനിന്നാണു നാട്ടുകാരുടെ സഹായത്തോടെ പോലീസ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തോടെയാണ് അടുക്കളയില്‍ പപ്പടം കാച്ചുകയായിരുന്ന ജിഷ കൊല്ലപ്പെട്ടത്. വാരിയെല്ലുകള്‍ക്കിടയിലൂടെയാണു കത്തി കടന്നുപോയത്.

പ്രതിയെ പിടികൂടാന്‍ പോലീസ് ലുക്ക് ഔട്ട്‌നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും കൊലനടന്ന സ്ഥലത്തും ശക്തമായ രഹസ്യപ്പോലീസ് നെറ്റ്‌വര്‍ക്കും ഒരുക്കിയിരുന്നു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന പോലീസ് നീലേശ്വരം ബങ്കളം ടവറിനു കീഴില്‍ എവിടെയോ പ്രതിയുണെ്ടന്ന് ഉറപ്പിച്ചു. എന്നാല്‍, കൊലനടന്ന വീടിന്റെ ടെറസിന്റെ മുകളില്‍ പ്രതിയെ പോലീസ് പ്രതീക്ഷിച്ചില്ല. വിശപ്പും ദാഹവുംമൂലം പ്രതി നന്നേ ക്ഷീണിതനായിരുന്നു. ടെറസിന്റെ മുകളിലെ ജലസംഭരണിക്കരികില്‍ ആള്‍പെരുമാറ്റം ഉണെ്ടന്ന് അയല്‍ക്കാരായ ചിലരാണു പോലീസിനെ അറിയിച്ചത്.

തുടര്‍ന്നു നാട്ടുകാരും പോലീസും ടെറസിനു മുകളില്‍ വളഞ്ഞുവച്ച് പ്രതിയെ പിടികൂടുകയായിരുന്നു. വീടിനു മുന്നില്‍ തടിച്ചു കൂടിയ ജനം പ്രതിയെ ആക്രമിക്കാന്‍ ശ്രമിച്ചു. നാട്ടുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റ പ്രതിയെ പോലീസ് രക്ഷപ്പെടുത്തി നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

ഒടയംചാല്‍ : ബസ്സ് കണ്ടക്ടര്‍ ഹൃദയാഘാതത്തെതുടര്‍ന്ന് നിര്യതനായി. ഒടയംചാല്‍ ചക്കിട്ടടുക്കത്തെ ഒലക്കര അനില്‍കുമാറാണ് ( 32 ) മരണപ്പെട്ടത്് ഇന്നലെ രാത്രിയൊടെ വീട്ടില്‍ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ കാഞ്ഞങ്ങാട് സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊന്നക്കാട് കാഞ്ഞങ്ങാട് റൂട്ടിലോടുന്ന വിക്രം ബസ്സില്‍ വര്‍ഷങ്ങളോളം ജോലി ചെയ്തു വരികയായിരുന്നു.അവിവാഹിതനാണ് പിതാവ് പരേതനായ കുഞ്ഞിരാമന്‍ മാതാവ് ലക്ഷമി സഹോദരങ്ങള്‍ രാഘവന്‍ , രമണി , രാധാകൃഷ്ണന്‍ , പത്മിനി , സുജാത , ചന്ദ്രന്‍ , സംസ്‌കാരം രാവിലെ 11 മണിയോടെ വീട്ടുവളപ്പില്‍ നടക്കും .

പെരിന്തല്‍മണ്ണ: വിവാഹ വാഗ്ദാനം നല്‍കി 18കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ അറസ്റ്റ്‌ചെയ്തു. പനങ്ങാങ്ങര മേലേതില്‍ ഹംസത്തലി (24)യെയാണ് സി.ഐ. ജലീല്‍ തോട്ടത്തില്‍ അറസ്റ്റ് ചെയ്തത്. പനങ്ങാങ്ങരയിലെ ഒരു വീട്ടില്‍ ജോലിക്ക് നിന്നിരുന്ന പരപ്പനങ്ങാടി സ്വദേശിനി ജില്ലാ പോലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ജൂണില്‍ മൈസൂരിലെ ലോഡ്ജില്‍വെച്ച് പീഡിപ്പിച്ചതായും വിവാഹവാഗ്ദാനത്തില്‍ നിന്ന് പ്രതി പിന്‍വാങ്ങിയതായും യുവതി പരാതിയില്‍ പറയുന്നു. പനങ്ങാങ്ങരയില്‍ യുവതി ജോലിക്ക് നിന്നിരുന്ന വീടിന്റെ സമീപവാസിയാണ് യുവാവ്.

ആലുവ: വരാപ്പുഴ പീഡനക്കേസിലെയ പെണ്‍കുട്ടിയുടെ കാസര്‍കോട്ടെ വീട്ടില്‍ ഇന്നലെ പൊലീസ് പരിശോധന നടത്തി. വടക്കേക്കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് പരിശോധന നടത്തിയത്.


പരിശോധനയില്‍ കണ്ടെടുത്ത ബാങ്ക് അക്കൗണ്ട് പാസ് ബുക്കില്‍ പെണ്‍കുട്ടിയുടെ അമ്മ സുന്ദരിയുടെ പേരില്‍ രണ്ട് തവണയായി അന്‍പതിനായിരത്തോളം രൂപ വന്നതായി കാണുന്നുണ്ട്. കൂടാതെ പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന ഡയറിയും ചില നോട്ട് ബുക്കുകളും പൊലീസ് അവിടെ നിന്ന് എടുത്തിട്ടുണ്ട്.

വയസ് സംബന്ധിച്ച ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ മഥൂര്‍ പഞ്ചായത്തില്‍ നിന്ന് പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റും സംഘം വാങ്ങിയിട്ടുണ്ട്. പഞ്ചായത്ത് ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരം ജനുവരി 31ന് പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായിട്ടുണ്ട്.

എന്നാല്‍ പൊലീസിന്റെ കൈവശമുള്ള എസ്.എസ്.എല്‍.സി ബുക്ക് പ്രകാരം മാര്‍ച്ച് 31ന് പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയാകുകയേയുള്ളൂ. ഇതിന് വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് പഞ്ചായത്തിലെ ജനന സര്‍ട്ടിഫിക്കറ്റ് പൊലീസ് വാങ്ങിയിട്ടുള്ളത്.

ഇതിനിടെ പെണ്‍കുട്ടി പുറത്ത് ഇറങ്ങുന്നതിന് മുമ്പുള്ള പൊലീസിന്റെ പരിശോധനയില്‍ ദുരൂഹതയുള്ളതായി സംശയിക്കുന്നു.

രണ്ട് എം.എല്‍.എമാരും ഒരു നഗരസഭ ചെയര്‍മാനുമടക്കം ഒട്ടേരെ പ്രമുഖര്‍ പ്രതിയായ കേസില്‍ പെണ്‍കുട്ടി പുറത്തിറങ്ങിയാല്‍ പലരെയും കുറിച്ച് പറയുമെന്നതിനാല്‍ ശേഷിക്കുന്ന തെളിവുകള്‍ കൂടി നശിപ്പിക്കുന്നതിന് വേണ്ടിയാണോ ഇത്രയും നാള്‍ ഇല്ലാതിരുന്ന പരിശോധന നടത്തിയതെന്ന സംശയം ബലപ്പെടുന്നു. പിടികിട്ടാനുള്ള മഞ്ചേരി സ്വദേശിയായ പ്രതിക്ക് വേണ്ടി പൊലീസ് ഇന്നലെ പരിശോധന നടത്തി.

200 ഓളം പ്രതികളുള്ള കേസില്‍ ഇതുവരെ 62 പേരാണ്് അറസ്റ്റിലായിട്ടുള്ളത്. അതില്‍ മിക്കവരും ജാമ്യത്തിലിറങ്ങിയിട്ടുണ്ട്. ഒന്നാം പ്രതി ശോഭാ ജോണ്‍ മാത്രമാണ് എറണാകുളം സബ് ജയിലില്‍ കഴിയുന്നത്. ഇവരുടെ ജാമ്യാപേക്ഷ ഈ ആഴ്ച ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തുമെന്ന് അറിയുന്നു.

ഡല്‍ഹി:ഗര്‍ഭിണിയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളെ പൊലീസ് പിടികൂടി. മൂന്നാമനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച റെന്‍ഹോല ഏരിയയിലെ മാതാപിതാക്കാളെ സന്ദര്‍ശിച്ച ശേഷം ഭര്‍തൃഗൃഹത്തിലേയ്ക്ക് മടങ്ങിയ ഗര്‍ഭിണിയായ യുവതിയെ ആണ് മൂന്ന് യുവാക്കള്‍ മാനഭംഗത്തിനിരയാക്കിയത്. വഴിയില്‍ വച്ച് യുവതിയെ തടഞ്ഞ് നിര്‍ത്തി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി മാനഭംഗപ്പെടുത്തിയെന്നാണ് പരാതി.

രാഹുല്‍ (20), റിങ്കു(19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നമനായ സഞ്ജയിനായുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കിയതായി അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ രംഗനാഥന്‍ പറഞ്ഞു. യുവതി നല്‍കിയ പരാതിയില്‍ പിടികൂടാനുള്ള പ്രതിയായ സഞ്ജീവ് മാനഭംഗപ്പെടുത്തിയതായാണ് പരാതിപ്പെട്ടിരിക്കുന്നത്. അതിനാല്‍ മൂന്ന് പേര്‍ക്കെതിരെയും വ്യത്യസ്ത കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.
ഗര്‍ഭിണിയെ മാനഭംഗപ്പെടുത്തിയ കേസില്‍ 2 പേര്‍ പിടിയില്‍

 

ഡല്‍ഹി:ഗര്‍ഭിണിയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളെ പൊലീസ് പിടികൂടി. മൂന്നാമനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച റെന്‍ഹോല ഏരിയയിലെ മാതാപിതാക്കാളെ സന്ദര്‍ശിച്ച ശേഷം ഭര്‍തൃഗൃഹത്തിലേയ്ക്ക് മടങ്ങിയ ഗര്‍ഭിണിയായ യുവതിയെ ആണ് മൂന്ന് യുവാക്കള്‍ മാനഭംഗത്തിനിരയാക്കിയത്. വഴിയില്‍ വച്ച് യുവതിയെ തടഞ്ഞ് നിര്‍ത്തി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി മാനഭംഗപ്പെടുത്തിയെന്നാണ് പരാതി.

രാഹുല്‍ (20), റിങ്കു(19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നമനായ സഞ്ജയിനായുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കിയതായി അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ രംഗനാഥന്‍ പറഞ്ഞു. യുവതി നല്‍കിയ പരാതിയില്‍ പിടികൂടാനുള്ള പ്രതിയായ സഞ്ജീവ് മാനഭംഗപ്പെടുത്തിയതായാണ് പരാതിപ്പെട്ടിരിക്കുന്നത്. അതിനാല്‍ മൂന്ന് പേര്‍ക്കെതിരെയും വ്യത്യസ്ത കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.ഗര്‍ഭിണിയെ മാനഭംഗപ്പെടുത്തിയ കേസില്‍ 2 പേര്‍ പിടിയില്‍

 

ഡല്‍ഹി:ഗര്‍ഭിണിയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളെ പൊലീസ് പിടികൂടി. മൂന്നാമനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച റെന്‍ഹോല ഏരിയയിലെ മാതാപിതാക്കാളെ സന്ദര്‍ശിച്ച ശേഷം ഭര്‍തൃഗൃഹത്തിലേയ്ക്ക് മടങ്ങിയ ഗര്‍ഭിണിയായ യുവതിയെ ആണ് മൂന്ന് യുവാക്കള്‍ മാനഭംഗത്തിനിരയാക്കിയത്. വഴിയില്‍ വച്ച് യുവതിയെ തടഞ്ഞ് നിര്‍ത്തി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി മാനഭംഗപ്പെടുത്തിയെന്നാണ് പരാതി.

രാഹുല്‍ (20), റിങ്കു(19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നമനായ സഞ്ജയിനായുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കിയതായി അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ രംഗനാഥന്‍ പറഞ്ഞു. യുവതി നല്‍കിയ പരാതിയില്‍ പിടികൂടാനുള്ള പ്രതിയായ സഞ്ജീവ് മാനഭംഗപ്പെടുത്തിയതായാണ് പരാതിപ്പെട്ടിരിക്കുന്നത്. അതിനാല്‍ മൂന്ന് പേര്‍ക്കെതിരെയും വ്യത്യസ്ത കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.

SPECIAL NEWS

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്കുള്ള പ്രതിമാസ ശമ്പളം ഇനി മുതല്‍ ബാങ്ക് വഴി ചെക്കായി നല്‍കണമെന്ന് ആശുപത്രി മാനേജ്‌മെന്റുകളോട് നിര്‍ദേശിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ ഇറങ്ങും. തൊഴില്‍ വകുപ്പില്‍ ഉത്തരവ് തയാറായിക്കഴിഞ്ഞതായി മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു.

ചില ആശുപത്രികളില്‍ കുറഞ്ഞ ശമ്പളം നഴ്‌സുമാര്‍ക്കു കൊടുത്തിട്ട് വലിയ തുക അക്കൗണ്ടില്‍ എഴുതുന്നതായി ആക്ഷേപങ്ങളുണ്ട്. പല ആശുപത്രികളും ഈ കാര്യത്തില്‍ സുതാര്യത പാലിക്കുന്നില്ലെന്ന് കേരളത്തില്‍ നാനൂറ്റിയമ്പതോളം ആശുപത്രികളില്‍ തൊഴില്‍ വകുപ്പ് ഈയിടെ നടത്തിയ അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് ഇത്തരം ചുഷണം അവസാനിപ്പിക്കാന്‍ പുതിയ ഉത്തരവു വരുന്നത്.

പല ആശുപത്രി മാനേജ്‌മെന്റുകളും ആഗ്രഹിക്കാത്ത നടപടിയാണ് ശമ്പളം ബാങ്ക് മുഖേന നല്‍കുക എന്നത്. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാതിരിക്കാനും മാനേജ്‌മെന്റുകള്‍ക്കു കഴിയില്ല. ശമ്പളം ബാങ്ക് മുഖേന ചെക്കായി നല്‍കണമെന്നത് ഇപ്പോള്‍ സമരം ചെയ്യുന്ന നഴ്‌സുമാരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നാണ്. അതാണു സര്‍ക്കാര്‍ ഉത്തരവു വഴി നടപ്പാകാന്‍ പോകുന്നത്.


ജനുവരി വരെയുള്ള കണക്കുകള്‍ പ്രകാരം 30 ശതമാനത്തോളം സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ക്ക് മിനിമം വേതനം നടപ്പാക്കി കഴിഞ്ഞതായി ഷിബു ബേബി ജോണ്‍ പറഞ്ഞു, ഈ മാസം കഴിയുമ്പോഴേക്കും ഇത് 90 ശതമാനമെങ്കിലും ആക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച്
തൊഴില്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ആശുപത്രികളില്‍ തെളിവെടുപ്പ് തുടര്‍ന്നുവരികയാണ്.

 

18 മണിക്കൂര്‍വരെ ജോലി;ശമ്പളം 2000 രൂപ.  നേഴ്സുമാരുടെ വിശ്രമം കോണിപ്പടിക്കുകീഴില്‍. ഡ്രസ് മാറുന്നത് സെക്യൂരിറ്റിയുടെ മുറിയില്‍
ആലപ്പുഴ ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ നാലുവര്‍ഷംവരെ സര്‍വീസുള്ള നേഴ്സുമാര്‍ക്ക് ശമ്പളമായി നല്‍കുന്നത് രണ്ടായിരംരൂപ. 18 മണിക്കൂര്‍വരെ ജോലിചെയ്ത് തളരുന്ന നേഴ്സുമാര്‍ വിശ്രമിക്കുന്നത് കോണിപ്പടിക്കുതാഴെ. ഡ്രസ് മാറുന്നത് സെക്യൂരിറ്റിയുടെ മുറിയില്‍ . നേഴ്സിങ് മേഖലയിലെ തൊഴില്‍ ചൂഷണംസബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഡോ. എസ് ബലരാമന്‍ കമീഷന്‍ സിറ്റിങ്ങിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തായത്. ഇതേത്തുടര്‍ന്ന് ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ കമീഷന്‍ പരിശോധന നടത്തി.

ചൊവ്വാഴ്ച രാവിലെ 10.30ന് ആലപ്പുഴ റസ്റ്റ്ഹൗസിലായിരുന്നു കമീഷന്‍ സിറ്റിങ്. തുടര്‍ന്ന് പകല്‍ രണ്ടോടെ ചേര്‍ത്തലയിലെ എസ്എന്‍എംഎം, കെവിഎം, ഗ്രീന്‍ ഗാര്‍ഡന്‍സ് എന്നീ സ്വകാര്യ ആശുപത്രികള്‍ കമീഷന്‍ സന്ദര്‍ശിച്ചു. ആശുപത്രി മാനേജ്മെന്റ് അധികൃതരില്‍ നിന്ന് കമീഷന്‍ വിവരങ്ങള്‍ ശേഖരിച്ചു. നേഴ്സുമാര്‍ക്ക് 7,700 രൂപവരെ ശമ്പളം നല്‍കുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ 20 വര്‍ഷം സര്‍വീസുള്ളവര്‍ക്കാണ് ഈ തുക നല്‍കുന്നതെന്ന് നേഴ്സുമാര്‍ കമീഷനോട് പറഞ്ഞു. അതേസമയം ആശുപത്രി അധികൃതരുടെ പിണിയാളുകളായി ജോലിചെയ്യുന്ന നേഴ്സിങ് അസിസ്റ്റന്റുമാര്‍ക്ക് നേഴ്സുമാരുടേതിനെക്കാള്‍ ഉയര്‍ന്ന ശമ്പളം നല്‍കുന്നു.

വേണ്ടത്ര വിശ്രമസൗകര്യമോ ഡ്രസിങ്റൂമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ രാത്രി ഡ്യൂട്ടിക്കുശേഷം വിശ്രമിക്കുന്നത് കോണിപ്പടിക്കു താഴെയും തറയിലുമാണെന്ന് നേഴ്സുമാര്‍ കമീഷനോട് പറഞ്ഞു. യൂണിഫോം മാറുന്നത് സെക്യൂരിറ്റിയുടെ മുറിയിലും. സൂപ്പര്‍വൈസര്‍മാര്‍ എന്ന പേരില്‍ നിയമിച്ചിരിക്കുന്ന ചിലര്‍ക്ക് നേഴ്സുമാരുടെ യൂണിഫോം നല്‍കിയിരിക്കുന്നതായി കമീഷന്‍ കണ്ടെത്തി. വാര്‍ഡുകളില്‍ മിന്നല്‍ പരിശോധന നടത്തിയ കമീഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സുമാര്‍ക്ക് ചോദ്യാവലി തയ്യാറാക്കിനല്‍കി. ഇവ പൂരിപ്പിച്ച് കമീഷന് കൈമാറണമെന്ന് നിര്‍ദേശിച്ചു. ആലപ്പുഴ റസ്റ്റുഹൗസില്‍ നടന്ന സിറ്റിങ്ങില്‍ അഞ്ഞൂറോളം നേഴ്സുമാരെ പ്രതിനിധീകരിച്ച് ഹോസ്പിറ്റല്‍ എംപ്ലോയീസ് സംഘ് എന്ന സംഘടനയിലെ രണ്ടംഗങ്ങള്‍ മാത്രമാണ് ഹാജരായത്. ഇവര്‍ എഴുതിതയ്യാറാക്കിയ വിവരങ്ങള്‍ കമീഷന് കൈമാറി. ജോലിയില്‍നിന്ന് പിരിച്ചുവിടുമെന്ന ഭീഷണിയുള്ളതിനാല്‍ അതീവ രഹസ്യമായാണ് ഇവര്‍ കമീഷനെ സമീപിച്ചത്. റസ്റ്റ്ഹൗസിനു സമീപം രാവിലെ എത്തിയ ചില നേഴ്സുമാര്‍ പേരും മറ്റു വിവരങ്ങളും പുറത്താകുമെന്ന് പേടിച്ച് മാധ്യമ പ്രവര്‍ത്തകരെകണ്ട് പിന്‍വലിഞ്ഞു. പിന്നീട് പലരും കമീഷന് ഫോണില്‍ വിവരങ്ങള്‍ കൈമാറി. ഇവരെ നേരില്‍ കാണാന്‍ അറിയിച്ചിട്ടുണ്ട്. ചെയര്‍മാനെ കൂടാതെ കമീഷന്‍ അംഗങ്ങളായ പി ദേവകി, സലോമി ജോര്‍ജ്, വസന്തകുമാരിയമ്മ എന്നിവരും കൗണ്‍സില്‍ ഓഫ് രജിസ്ട്രാര്‍ ലതയും സിറ്റിങ്ങില്‍ പങ്കെടുത്തു.
പോത്തന്‍കോട്: സി.പി.എം റാലിക്കെത്തിയ ബാബു വെള്ളിയാഴ്ച അന്‍പതുരൂപ മുടക്കി ലോട്ടറി ടിക്കറ്റെടുത്തപ്പോള്‍ ഓര്‍ത്തില്ല പിറ്റേന്ന് കോടിപതിയാകുമെന്ന്. തിരുവനന്തപുരത്ത് തകരപ്പറമ്പില്‍നിന്ന് കേരളസംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ഭാഗ്യക്കുറിയുടെ കെ.സി. 296233 നമ്പരിലുള്ള ടിക്കറ്റാണ് ബാബു വാങ്ങിയത്. ശനിയാഴ്ച നറുക്കെടുപ്പുഫലം അറിഞ്ഞപ്പോള്‍ ഒരു കോടി രൂപ ഒന്നാം സമ്മാനം മുന്‍ സി.ഐ.ടി.യു തൊഴിലാളിയും മത്സ്യക്കച്ചവടക്കാരനുമായ പോത്തന്‍കോട് ആനയ്‌ക്കോട് ലക്ഷംവീട്ടില്‍ ബാബു (60) വിന്.

വര്‍ഷങ്ങളായി പോത്തന്‍കോട് ചന്തയില്‍ മത്സ്യവില്പനയായിരുന്നു ജോലി. ശ്വാസകോശസംബന്ധമായ അസുഖം കാരണം സി.ഐ.ടി.യു അംഗത്വം മകന്‍ ദിനേശിനു നല്‍കി. എന്നിട്ടും മത്സ്യക്കച്ചവടം നിര്‍ത്തിയില്ല. വളരെ ചെറുപ്പം മുതല്‍ ലോട്ടറി ബാബുവിന്റെ ഹരമായിരുന്നു. ഇതേച്ചൊല്ലി വീട്ടില്‍ പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്.

എല്ലാംകൂടി അവസാനം ലഭിക്കുമെന്ന ബാബുവിന്റെ പ്രതീക്ഷയാണ് ഇപ്പോള്‍ സഫലമായത്. ഭാര്യ വസന്തയും രോഗിയാണ്. മകന്‍ ദിനേശും കുടുംബവും മകള്‍ ദീപയും കുടുംബവും ബാബുവിനോടൊപ്പം ഈ ചെറിയ വീട്ടിലാണ് താമസം.മ കളുടെ കടങ്ങള്‍ വീട്ടണം. മകന് വീടുവെക്കാന്‍ സഹായിക്കണം. ഇങ്ങനെ ചെറിയ ചെറിയ ആഗ്രഹങ്ങളിലൊതുങ്ങുകയാണ് ബാബു.
വണ്ണപ്പുറം (ഇടുക്കി): ഭക്ഷണവും മരുന്നും ലഭിക്കാതെ ഉറുമ്പരിച്ച്‌ അവശനിലയില്‍ കണ്ടെത്തിയ വൃദ്ധനെ ആശുപത്രിയിലാക്കി. അമ്പലപ്പടി കാട്ടുപറമ്പില്‍ ജോസ്‌ ചാക്കോ (65)യെയാണ്‌ ദയനീയാവസ്‌ഥയില്‍ കണ്ടെത്തിയത്‌.

കടുത്ത പ്രമേഹരോഗിയായ ഇയാളുടെ രണ്ടു കാലിലെ വ്രണങ്ങളും ഉറുമ്പരിച്ച നിലയിലായിരുന്നു. ഒരു മാസത്തോളമായി ചികിത്സയില്ലാതെ കഴിഞ്ഞ ഇയാള്‍ അഞ്ചു ദിവസമായി യാതൊരു ഭക്ഷണവും കഴിച്ചിരുന്നില്ല. നന്നായി സംസാരിക്കാന്‍ കൂടി വയ്യാത്തത്ര അവശനിലയിലായിരുന്നു. ചാലക്കുടി സ്വദേശിയായ ജോസ്‌ പതിനാലു വര്‍ഷമായി അമ്പലപ്പടിയിലെ ബന്ധുവീട്ടിലായിരുന്നു താമസം. ഇവര്‍ പുതിയ വീട്‌ നിര്‍മിച്ചതോടെ തൊട്ടുചേര്‍ന്നുള്ള പഴയ വീട്ടില്‍ തനിച്ചായി താമസം. കിടക്കാന്‍ ഉപയോഗിച്ചിരുന്ന സെറ്റി പഴഞ്ചനായതോടെ തറയിലാണു കിടന്നിരുന്നത്‌. അയല്‍വാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു ക്രിസ്‌ത്യന്‍ സര്‍വീസ്‌ സൊസൈറ്റി ഭാരവാഹികളും നാട്ടുകാരും ചേര്‍ന്നാണ്‌ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്‌. ബന്ധുവായ ഫാ. ടൈറ്റസ്‌ മുഖേന മലയാറ്റൂരുള്ള ആശ്രമത്തിലെത്താന്‍ ശ്രമിച്ചിരുന്നതിനാല്‍ ചികിത്സകള്‍ വേണ്ടെന്നു വയ്‌ക്കുകയായിരുന്നെന്ന്‌ ഇയാള്‍ പറഞ്ഞു. ഭക്ഷണത്തോടും താല്‍പര്യം ഉണ്ടായിരുന്നില്ല. ജോസിന്റെ ആരോഗ്യം മോശമായിട്ടും വിവരം മൂടിവച്ച ബന്ധുക്കള്‍ നാട്ടുകാരുടെ ചോദ്യങ്ങളോടു കയര്‍ത്താണു പ്രതികരിച്ചത്‌.

ആശുപത്രിയില്‍ മരുന്നും ഭക്ഷണവും ലഭിച്ചുതുടങ്ങിയതോടെ ആരോഗ്യ സ്‌ഥിതിയില്‍ നേരിയ പുരോഗതിയുണ്ട്‌. കാളിയാര്‍ എസ്‌.ഐ: എം.ടി. തോമസ്‌ ആശുപത്രിയിലെത്തി വിവരം ശേഖരിച്ചു. ജോസിന്റെ സംരക്ഷണം സംബന്ധിച്ച്‌ ഫാ. ടൈറ്റസുമായി എസ്‌.ഐ. ഫോണില്‍ സംസാരിച്ചിട്ടുണ്ട്‌.