20
5
2012
Last update 10:09:54 AM GMT
Headlines:
ടി.പി.; വഴിത്തിരിവുണ്ടാക്കുന്ന മൊഴി ലഭിച്ചതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ -- !!-- തളരാതെ പാര്‍ട്ടി; ചെങ്കടലായി പയ്യാമ്പലം-- !!-- ദേശീയ മാമ്പഴോത്സവം കൃഷി മന്ത്രി കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്തു-- !!-- ദേശീയ മാമ്പഴോത്സവം കൃഷി മന്ത്രി കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്തു.-- !!-- കേരള ജേര്‍ണലിസ്റ്റ് യുണിയന്‍ 5ാം സംസ്ഥാന സമ്മേളനത്തിന് ചാലക്കുടിയില്‍ തുടക്കം-- !!-- ഐപിഎല്‍ പീഡന വിവാദം പുതിയ വഴിത്തിരിവിലേക്ക്-- !!-- റോഡപകടത്തില്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജി മരിച്ചു-- !!-- ഇടതുമുന്നണി വഞ്ചനാദിനം ആചരിച്ചു -- !!-- പ്രവര്‍ത്തനസ്വാതന്ത്ര്യമില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം: ജയരാജന്‍.-- !!-- പോലീസ് സ്റ്റേഷനില്‍ പ്രതിഷേധം: എം.വി. ജയരാജനെതിരേ കേസ്-- !!--
<FONT face=Meera>ദേശീയ മാമ്പഴോത്സവം കൃഷി മന്ത്രി കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്തു</FONT> <FONT face=Meera>ഇടതുമുന്നണി വഞ്ചനാദിനം ആചരിച്ചു </FONT> <FONT face=Meera>മാജികിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും : മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍</FONT> <FONT face=Meera>ഭാരത സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വെബ്‌സൈറ്റ് പ്രകാശനം അബ്ദുറബ്ബ് നിര്‍വ്വഹിച്ചു</FONT> <FONT face=Meera>വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ ഉമ്മന്‍ചാണ്ടിയുമായി ആശയവിനിമയം നടത്തി</FONT> <FONT face=Meera>കാസര്‍കോട്ട് സംഘര്‍ഷം ഇല്ലാതാക്കാന്‍ നടപടി കൈക്കൊള്ളുമെന്ന് ആഭ്യന്തരമന്ത്രി </FONT> <FONT face=Meera>സമഷ്ടി മഹാചണ്ഡികായാഗം  സമാപിച്ചു. </FONT> <FONT face=Meera>എന്‍ഡോസള്‍ഫാനെതിരെ വീണ്ടും ഒപ്പുമരമുയര്‍ന്നു.</FONT> <FONT face=Meera>പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍ സമുച്ചയത്തിന്റെയും സ്േപാര്‍ട്‌സ് ഹോസ്റ്റലിന്റെയും ഉദ്ഘാടനം</FONT> <FONT face=Meera>സംസ്ഥാന ധനകാര്യ കമ്മീഷന്‍ സെല്‍ വെബ്‌സൈറ്റ് ഉദ്ഘാടനം</FONT>
NEWS

കോട്ടയം: ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ വഴിത്തിരിവുണ്ടാക്കുന്ന മൊഴി ഇന്നലെ ലഭിച്ചതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ .അന്വേഷണം അട്ടിമറിക്കാനാണ് സി.പി.എം ശ്രമിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥരെ ആക്ഷേപിക്കുന്നത് ഈ ലക്ഷ്യത്തോടെയാണ്. കണ്ണൂര്‍ ലോബിയാണ് ഇതിന് പിന്നില്‍. അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തി ആരെയെങ്കിലും രക്ഷിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ആ പരിപ്പ്് ഇവിടെ വേകില്ല. ആ കാലം അവസാനിച്ചതായും തിരുവഞ്ചൂര്‍ പറഞ്ഞു.

അന്വേഷണ സംഘത്തില്‍ ഭിന്നിപ്പില്ല. ഭിന്നിപ്പുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. എസ്പി ടി.കെ. രാജ്‌മോഹനെ മികച്ച ഉദ്യോഗസ്ഥനായി തിരഞ്ഞെടുത്തത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. 2008 ല്‍ കോടിയേരി ബാലകൃഷ്ണനാണ് അദ്ദേഹത്തിന് ഐ.പി.എസിന് ശിപാര്‍ശ ചെയ്യുന്ന ഫയലില്‍ ഒപ്പിട്ടത്. 2009 ല്‍ സംസ്ഥാനത്തെ മികച്ച ഉദ്യോഗസ്ഥനായി തിരഞ്ഞെടുത്ത് അദ്ദേഹത്തെ എന്‍.ഐ.എയുടെ പരിശീലനത്തിനായി നിയോഗിച്ചതും കോടിയേരിയും സിപിഎമ്മുമാണെന്ന് തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.

ജാമ്യം നല്‍കാവുന്ന വകുപ്പുകളിലുള്ള കുറ്റമാണ് കേസില്‍ അറസ്റ്റിലായ സിപിഎം ഏരിയാ ഓഫീസ് സെക്രട്ടറി സി. ബാബു ചെയ്തത്. 212 -ാം വകുപ്പനുസരിച്ചാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. അതിനാലാണ് ജാമ്യം നല്‍കിയതെന്നും അതില്‍ മറ്റ് സംശയങ്ങള്‍ വേണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

അന്വേഷണത്തില്‍ ഇടപെടുന്നതും കുറ്റകരമാണെന്നും എം.വി. ജയരാജന്‍ ഈ കുറ്റം ചെയ്തതായും തിരുവഞ്ചൂര്‍ ആരോപിച്ചു. കോട്ടയം പ്രസ് ക്‌ളബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പുനെ: ശനിയാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള കളി തന്റെ അവസാന കളി അല്ല എന്ന് പുനെ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. തനിക്ക് ഇനിയും പുനെ വാറിയേഴ്‌സുമായി ഒരു വര്‍ഷത്തെ കൂടി കരാര്‍ ഉണ്ട് എന്നും ഗാംഗുലി ഓര്‍മ്മപ്പെടുത്തി.ശനിയാഴ്ച നടക്കാനിരിക്കുന്ന കൊല്‍ക്കത്ത  പുനെ മത്സരം ഒരു ചടങ്ങ് മാത്രമാണ്. കാരണം, കൊല്‍ക്കത്ത പ്ലേഓഫിലേക്ക് യോഗ്യത നേടിക്കഴിഞ്ഞു. പോയിന്റ് ടേബിളില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു പിറകില്‍ രണ്ടാം സ്ഥാനത്താണ് കൊല്‍ക്കത്ത് ഇപ്പോള്‍.അതുപോലെ ഇപ്പോള്‍ എട്ടാം സ്ഥാനത്ത് നില്‍ക്കുന്ന പുനെയെ സംബന്ധിച്ചിടത്തോളം മാന്യമായ റാങ്കിങ്ങോടെ ഈ ഐപിഎല്‍ കളി അവസാനിപ്പിക്കുക എന്നതാണ് ലക്ഷ്യം. പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്താവാതിരിക്കാന്‍ പുനെ കഠിനശ്രമം നടത്തും എന്നു തന്നെ വേണം പ്രതീക്ഷിക്കാന്‍.ഐപിഎല്‍ സീസണ്‍ അഞ്ചില്‍ പുനെ തകര്‍ന്നടിഞ്ഞതിനെ തുടര്‍ന്ന് അടുത്ത സീസണില്‍ ഗാംഗുലി കളിക്കില്ല, ഈ സീസണില്‍ തന്നെ ബാക്കിയുള്ള മൂന്നു കളികളില്‍ ദാദയ്ക്ക് വിശ്രമം വിധിക്കും പുനെ എന്നുമെല്ലാം റിപ്പോര്‍ട്ട് കേള്‍ക്കുന്നുണ്ട്.

 

NEWS MALABAR

പയ്യന്നൂര്‍ : നാലുദിവസം മുമ്പ് കാണാതായ വീട്ടമ്മയെ മരിച്ച നിലയില്‍ കാണപ്പെട്ടു. പെരിങ്ങോം കിണര്‍മുക്ക് ചെറുപാറയിലെ വര്‍ക്കിയുടെ ഭാര്യ സൂസി (68) ആണ് വിജനമായ സ്ഥലത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇവര്‍ വിഷം കഴിച്ച് മരിച്ചതാണോയെന്ന് സംശയിക്കുന്നു. നാലു ദിവസം മുമ്പ് ചീമേനി ക്ഷേത്രത്തില്‍ തെയ്യം കാണാന്‍ വീട്ടില്‍ നിന്ന് പുറപ്പെട്ടതായിരുന്നു. സൂസി തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പെരിങ്ങോം പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് മൃതദേഹം കാണപ്പെട്ടത്.

കണ്ണൂര്‍ : ടി.പി ചന്ദ്രശേഖരന്‍ വധത്തെത്തുടര്‍ന്ന് ഉയരുന്ന വിമര്‍ശനങ്ങളില്‍ തളരില്ലെന്ന് പ്രഖ്യാപിച്ച് പയ്യാമ്പലത്തെ ചെങ്കടലാക്കി സി.പി.എം പ്രവര്‍ത്തകരുടെ ഒത്തുചേരല്‍. ഇ.കെ നായനാരുടെ എട്ടാം ചരമ വാര്‍ഷിക ദിനത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ അണമുറിയാത്ത ഒഴുക്കുണ്ടായത്. ചന്ദ്രശേഖരന്‍ വധത്തിന് ശേഷം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി കൂടിയായിരുന്നു ജനസഞ്ചയം.

മറ്റന്നാള്‍ നടക്കുന്ന വിശദീകരണ പൊതുയോഗത്തിലെ ജനപങ്കാളിത്തത്തിന്റെ സാമ്പിള്‍ പൂരമായിരുന്നു പയ്യാമ്പലത്ത് ഇന്ന് കാലത്തുണ്ടായത്. അനുസ്മരണചടങ്ങില്‍ ഇ.കെ നായനാരുടെ ഭാര്യയും മക്കളും പേരമക്കളും പങ്കെടുത്തു. അനുസ്മരണ ചടങ്ങില്‍ സി.പി.എം കേന്ദ്രകമ്മറ്റി അംഗം ഇ.പി ജയരാജന്‍,ജില്ലാ സിക്രട്ടറി പി.ജയരാജന്‍, എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, എം.വിജയരാജനന്‍ എന്നിവര്‍ സംസാരിച്ചു.

കുട്ടനാട്‌: കെ.എസ്‌.ആര്‍.ടി.സി. ബസുമായി കൂട്ടിയിടിച്ച ബൈക്കില്‍ തീപടര്‍ന്നു. അപകടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. കളങ്ങര തലവടി ആനപ്പറമ്പാല്‍ വടക്ക്‌ ഒറ്റപ്പുരയ്‌ക്കല്‍ ചാക്കോ തോമസിന്റെ മകന്‍ തോമസ്‌ മാത്യു (ബിനു-21), തലവടി അഞ്ചേരില്‍ ജെയിംസ്‌ മാത്യുവിന്റെ മകന്‍ കെനിത്‌ മാത്യു (ടോണി-20) എന്നിവരാണു മരിച്ചത്‌.

തോമസ്‌ മാത്യു മറൈന്‍ എന്‍ജിനിയറിംഗ്‌ വിദ്യാര്‍ഥിയും കെനിത്‌ മാത്യു നിരണം ഐ.ടി.സി. വിദ്യാര്‍ഥിയുമായിരുന്നു. എ.സി. റോഡില്‍ ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിന്‌ ടൈറ്റാനിക്‌ പാലത്തിനു സമീപമായിരുന്നു അപകടം. ആലപ്പുഴയില്‍നിന്നു തിരുവല്ലയ്‌ക്കു പോകുകയായിരുന്ന ബസിനു മുന്നില്‍ യുവാക്കള്‍ സഞ്ചരിച്ച പള്‍സര്‍ ബൈക്ക്‌ നിയന്ത്രണം വിട്ട്‌ ഇടിക്കുകയായിരുന്നെന്നു രാമങ്കരി പോലീസ്‌ പറഞ്ഞു. അപകടത്തില്‍പ്പെട്ട ബൈക്ക്‌ രണ്ടായി വേര്‍പെട്ട്‌ പെട്രോള്‍ ടാങ്കില്‍ തീ പടര്‍ന്നു. ബൈക്ക്‌ ഓടിച്ച തോമസ്‌ മാത്യു സംഭവസ്‌ഥലത്തും കെനിത്‌ മാത്യു ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലുമാണു മരിച്ചത്‌.

ബസിനടിയിലേക്കും തീ പടര്‍ന്നെങ്കിലും ആലപ്പുഴ, ചങ്ങനാശേരി അഗ്നിശമനസേനയും രാമങ്കരി, പുളിങ്കുന്ന്‌ പോലീസും നാട്ടുകാരുടെ സഹായത്തോടെ അണച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി.

കെനിത്‌ മാത്യു ഒരാഴ്‌ച മുമ്പു വാങ്ങിയ ബൈക്കാണ്‌ അപകടത്തില്‍പ്പെട്ടത്‌. ബൈക്ക്‌ വാങ്ങിയതിന്റെ സന്തോഷം പങ്കുവയ്‌ക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോകുമ്പോഴായിരുന്നു അപകടം. മറ്റൊരു സുഹൃത്ത്‌ ചിക്കു രവീന്ദ്രന്‍ അപകടത്തിന്‌ ഏതാനും മിനിറ്റുകള്‍ക്കു മുമ്പാണ്‌ ബൈക്കില്‍നിന്ന്‌ ഇറങ്ങിയത്‌. സംസ്‌കാരം പിന്നീട്‌. തോമസ്‌ മാത്യുവിന്റെ മാതാവ്‌ ലിസി. സഹോദരങ്ങള്‍: അനില്‍, സുനില്‍. കെനിത്തിന്റെ മാതാവ്‌ ഏലിയാമ്മ. സഹോദരങ്ങള്‍: രജിഷ്‌, ജാന്‍സി (ഇരുവരും കുവൈത്ത്‌).
ചേലക്കര:സി.പി.എം. വിട്ട് ലീഗില്‍ ചേര്‍ന്ന റഫീഖിനെ ആക്രമിച്ച കേസിലെ പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ പോലീസ് പിടികൂടി. ഓട്ടോറിക്ഷ ഒളിപ്പിച്ച നിലയിലായിരുന്നെന്നും ഇനിയും വാഹനങ്ങള്‍ ഉള്ളതായും പോലീസ് പറഞ്ഞു. ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയും സംഭവത്തില്‍ രണ്ടാം പ്രതിയുമായ വള്ളിഷെമീറിന്റേതാണ് ഓട്ടോറിക്ഷ.
മേപ്പാടം ജുമാ മസ്ജിദിനു സമീപം കല്ലിങ്കപ്പറമ്പില്‍ മുഹമ്മദ് കുട്ടിയുടെ വീട്ടില്‍നിന്നാണ് ഓട്ടോ കണ്ടെത്തിയത്.
കേസില്‍ മൂന്നുപേര്‍ പിടിയിലായെങ്കിലും സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ശ്രീരാമകൃഷ്ണന്‍, ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി വള്ളി ഷെമീര്‍, തക്കാളി ഷാനു, ഷമീര്‍, അസി എന്നിവരെ പിടികൂടാനുണ്ട്. അന്വേഷണം പുരോഗമിക്കുന്നതായി സി.ഐ. ഹംസ പറഞ്ഞു.
MEDIA NEWS
pookalam
Ente Keralam
pookalam
Ente Keralam
Mcv Fest 2009
Amitabh Bachchan and Balasaheb
Ente Keralam
OPINION POLL
പിറവത്തെ യു ഡി എഫ് വിജയം നെയ്യാറ്റിന്‍കര ആവര്‍ത്തിക്കുമോ ?
CINEMA NEWS

മുംബയ്: ഇന്നലെ രാത്രി നടന്ന സംഭവത്തെ കുറിച്ച്  ബോളിവുഡ് നടനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയുമായ ഷാരൂഖ് പ്രതികരിക്കുന്നത് ഇങ്ങനെയാണ്, മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ തന്നോടാണ് അപമര്യാദയായി പെരുമാറിയതെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു. സുരക്ഷയുടെ പേരില്‍ തന്നോട് ഒപ്പമുണ്ടായിരുന്ന കുട്ടികളോടാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയത്. അങ്ങനെ ചെയ്തവരോട് എന്തിനാണ് താന്‍ മാപ്പു പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. സ്‌റ്റേഡിയത്തിലെ മറ്റു കുട്ടികളോടും ഇതേ രീതിയിലുള്ള സമീപനമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. അവരില്‍ ചിലര്‍ മറാത്തി ഭാഷയില്‍ എനിക്കു നേരെയും പ്രയോഗങ്ങള്‍ നടത്തി. ഇതില്‍ ക്ഷുഭിതനായാണ് ഞാനും അവരോട് കയര്‍ത്ത് സംസാരിച്ചത്- ഷാരൂഖ് വിശദീകരിച്ചു. താന്‍ മദ്യപിച്ച് ഒരു ആരാധികയോട് മോശമായി പെരുമാറിയെന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് വിലക്കേര്‍പ്പെടുത്തിയതിനെ കുറിച്ച് ഒന്നും അറിയില്ലെന്നും വിവാദം സംബന്ധിച്ച് മുംബയ് ക്രിക്കറ്റ് അസോസിയേഷന്‍ മേധാവി വിലാസ് റാവു ദേശ്മുഖിന് പരാതി നല്‍കുമെന്നും  ഷാരൂഖ് പറഞ്ഞു.  തികച്ചും മോശമായ ഭാഷയിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സംസാരിച്ചതെന്നും ഷാരൂഖ് പറഞ്ഞു.

 

May 17 2012/ Read More »
മീരാ ജാസ്മിന്‍ ബാംഗഌരില്‍ വന്‍വ്യവസായിയായ ഒരു മാര്‍വാഡിക്കൊപ്പം അജ്ഞാതകേന്ദ്രത്തിലെന്ന് ചെന്നൈ പാപ്പരാസികളുടെ റിപ്പോര്‍ട്ട്. ഗുജറാത്തുകാരനായ ഈ വ്യവസായി വന്‍വ്യവസായങ്ങളുടെ അധിപതിയും കണക്കറ്റ സമ്പത്തിന് ഉടമയുമയാണെന്നാണ് പറയപ്പെടുന്നത്. ഊട്ടിയിലെ ഒരു ലൊക്കേഷനില്‍ വച്ചാണ് സിനിമാനിര്‍മ്മാതാവു കൂടിയായ ഇയാളുമായി മീര കണ്ടുമുട്ടിയത്. ഇത് പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴുതുകയായിരുന്നു. മധ്യവയസ്‌കനായ മാര്‍വാഡിയുമായുള്ള മീരയുടെ അതിരുവിട്ട അടുപ്പമാണ് മീര രാജേഷ് ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തിയതെന്നും ശ്രുതിയുണ്ട്. മറിച്ച് രാജേഷുമായി മറ്റു ചില കാരണങ്ങളാല്‍ അകന്നശേഷം വിഷമത്തില്‍ കഴിഞ്ഞ മീരയ്ക്ക് പണക്കാരനായ മാര്‍വാഡി ആശ്രയമാകുകയായിരുന്നെന്നും ശ്രുതിയുണ്ട്. ഏതായാലും മാര്‍വാഡി മീരയ്ക്ക് ലക്ഷങ്ങളും കോടികളും വിലമതിക്കുന്ന വീടും സ്ഥലവും കാറും ഉള്‍പ്പടെ പല സമ്മാനങ്ങളും നല്കിയതും നടിയെ ഈ വ്യവസായിയോട് കൂടുതല്‍ അടുപ്പിച്ചുവത്രേ. പത്രക്കാരെ അകറ്റി നിര്‍ത്തുക എന്ന നിലപാടില്‍ മീര ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും അറിയുന്നു. അതിനിടെ ബാബു ജനാര്‍ദ്ദനന്റെ 'സാമുവലിന്റെ മക്കളി'ലൂടെ മീര മലയാളത്തിലേക്ക് തിരിച്ചു വരുമെന്നത് വെറും അഭ്യൂഹം മാത്രമാണെന്നും ശ്രുതിയുണ്ട്. ഇനി അഥവാ മലയാളസിനിമയില്‍ അഭിനയിക്കണമെങ്കില്‍ തന്നെ താരസംഘടനയുടെ അപ്രഖ്യാപിത വിലക്കിനെ അതിജീവിക്കണം. മലയാളത്തില്‍ പലര്‍ക്കും മീരയുടെ താരജാഡകള്‍ മടുത്തു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. പിന്നെ പണ്ടത്തെ മീരയല്ലല്ലോ ഇപ്പോള്‍. പ്രായം കൊണ്ടും രൂപം കൊണ്ടും. നേരത്തെ മീരയുടെ പുതിയ രക്ഷകന്‍ മലയാളിയും സിനിമയുമായി അടുത്ത ബന്ധമുള്ള മലയാളിയുമാണെന്ന് ഒരു ഗോസിപ്പുണ്ടായിരുന്നു.
May 17 2012/ Read More »

സ്പാനിഷ് മസാലയ്ക്ക് ശേഷം ലാല്‍ ജോസും സെവന്‍സ്‌നു ശേഷം ഇഖ്ബാല്‍ കുറ്റിപ്പുറവും ഒരുമിക്കുന്ന പുതിയ ചിത്രമാണ് ഡയമണ്ട് നെക്ലസ്. വ്യത്യസ്തമായ കഥ കൊണ്ടും അവതരണ രീതി കൊണ്ടും ശ്രദ്ധയാകര്‍ഷിക്കുന്ന ഈ ചിത്രം മലയാളത്തിലെ മാറുന്ന സിനിമ രീതികളിലേക്ക്, പുതിയ തലങ്ങളിലേക്ക് ലാല്‍ ജോസ് ചുവടു വെക്കുന്നതിനു സാക്ഷ്യം വഹിക്കുന്നു. ഒരു ബംഗാളി ഷോര്‍ട്ട് ഫില്മില്‍ നിന്നും വികസിപ്പിച്ചെടുത്ത ഈ സിനിമയില്‍, അമ്മയുടെ ശിക്ഷണത്തിലും അവരുടെ നിയന്ത്രണത്തിലും വളര്‍ന്ന ഒരു മകന്‍ പുറത്തു പഠിക്കാനും വിദേശത്ത് ജോലി ചെയ്യാനും അവസരം ലഭിച്ചപ്പോള്‍ കുട്ടിക്കാലത്ത് നിഷേധിക്കപ്പെട്ട എല്ലാ സ്വാതന്ത്ര്യങ്ങള്‍ക്കും പകരമായി അവന്‍ ജീവിതം ഒരുത്സവമാക്കി മാറ്റുന്ന കഥയാണ് പറയുന്നത്. ഫഹദ് ഫാസില്‍ ഡോക്ടര്‍ അരുണ്‍ കുമാര്‍ എന്ന കാന്‍സര്‍ ചികിത്സകനായിട്ടാണ് അഭിനയിക്കുന്നത്.കൂടാതെ ഗൗതമി നായര്‍, സംവൃത സുനില്‍, രോഹിണി, ശ്രീദേവി ഉണ്ണി, ശ്രീനിവാസന്‍,അനുശ്രീ എന്നിവരും  ഈ ചിത്രത്തില്‍ നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.

 

 

May 16 2012/ Read More »
MEDIA NEWS
അബൂദബി: കേരളത്തില്‍ യു.എ.ഇ കോണ്‍സുലേറ്റ്.
തിരുവനന്തപുരത്തും അയല്‍ ജില്ലകളിലുമുള്ളവര്‍ക്ക് ആഹ്ളാദം കൂടുതലാണ്. ഇവര്‍ക്ക് തങ്ങളുടെ തൊട്ടടുത്ത് തന്നെ കോണ്‍സുലേറ്റ് വരുന്നത് വളരെയേറെ സൗകര്യപ്രദമാകും.
അതേസമയം, വടക്കന്‍ ജില്ലകളിലുള്ളവര്‍ വിവിധ ആവശ്യങ്ങള്‍ക്ക് തിരുവനന്തപുരം വരെ പോകേണ്ടിവരുമെങ്കിലും ഇപ്പോള്‍ മുംബൈയിലെ കോണ്‍സുലേറ്റിലോ ദല്‍ഹിയിലെ എംബസിയിലോ പോകുന്നതിനെ അപേക്ഷിച്ച് ഇത് എത്രയോ ആശ്വാസമാകും.
യു.എ.ഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്തായിരിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദാണ് ഇന്നലെ അറിയിച്ചത്. ഇന്ത്യ സന്ദര്‍ശിക്കുന്ന യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാനുമായി നടത്തുന്ന ചര്‍ച്ചയില്‍ അന്തിമ ധാരണയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍സുലേറ്റ് കൊച്ചിയില്‍ വേണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. തെക്കന്‍ ജില്ലകളിലെയും വടക്കന്‍ ജില്ലകളിലെയും ജനങ്ങള്‍ക്ക് ഒരുപോലെ എത്തിപ്പെടാന്‍ സൗകര്യമുള്ള മേഖല, ഇന്ത്യയിലെ പ്രധാന വ്യവസായ-വാണിജ്യ കേന്ദ്രം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണിത്. യാത്രാ ദൈര്‍ഘ്യവും ഇതിനുള്ള സമയവും കണക്കിലെടുത്ത് വടക്കന്‍ ജില്ലകളിലുള്ളവരാണ് കൊച്ചിയില്‍ വേണമെന്ന് കൂടുതലായി ആവശ്യപ്പെടുകയും ആഗ്രഹിക്കുകയും ചെയ്തത്. എന്നാല്‍, കോണ്‍സുലേറ്റുകള്‍ തലസ്ഥാനങ്ങളിലാണ് സ്ഥാപിക്കാറുള്ളത് എന്നതിനാലും സുരക്ഷ മുന്‍നിര്‍ത്തിയുമാണ് തിരുവനന്തപുരത്ത് സ്ഥാപിക്കുന്നത്.
യു.എ.ഇയിലുള്ള 17.5 ലക്ഷം ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മലയാളികളാണ്. ഇവരെല്ലാം ഇപ്പോള്‍ യു.എ.ഇയിലെ വിവിധ ആവശ്യങ്ങള്‍ക്ക് രേഖകള്‍ സാക്ഷ്യപ്പെടുത്താനും മറ്റാവശ്യങ്ങള്‍ക്കും മുംബൈയിലോ ദല്‍ഹിയിലോ പോകുകയാണ്. ഇതിന് ദിവസങ്ങള്‍ നീണ്ട യാത്രയും പണച്ചെലവുമുണ്ട്. തിരുവനന്തപുരത്ത് കോണ്‍സുലേറ്റ് വരുന്നത് ഈ ബുദ്ധിമുട്ട് ഒഴിവാക്കും.
ഇന്ത്യയില്‍ യു.എ.ഇയുടെ രണ്ടാമത്തെ കോണ്‍സുലേറ്റാണ് തിരുവനന്തപുരത്ത് വരുന്നത്. ഇതിന്‍െറ ഫലമായി മറ്റു ഗള്‍ഫ് രാജ്യങ്ങളുടെ ഭാഗത്തുനിന്നും ഈ രീതിയില്‍ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. ഇതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കേണ്ടതുണ്ട്.
തിരുവനന്തപുരത്ത് കോണ്‍സുലേറ്റ് സ്ഥാപിക്കാന്‍ ഇന്ത്യ അനുമതി നല്‍കിയതിന് പകരമായി യു.എ.ഇയില്‍ കോണ്‍സുലേറ്റ് സ്ഥാപിക്കാന്‍ ഇന്ത്യക്ക് അനുമതി തേടാവുന്നതാണ്. ഇങ്ങനെ അനുമതി ലഭിക്കുകയാണെങ്കില്‍ വടക്കന്‍ എമിറേറ്റില്‍ കോണ്‍സുലേറ്റ് തുടങ്ങാന്‍ സാധിക്കും. ഇപ്പോള്‍ ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലുള്ളവര്‍ ദുബൈയിലെ കോണ്‍സുലേറ്റിനെയാണ് ആശ്രയിക്കുന്നത്. ഇവിടെയുള്ള തൊഴിലാളികള്‍ക്ക് കോണ്‍സുലേറ്റില്‍ നേരിട്ട് വരണമെങ്കില്‍ ഒരു ദിവസം അവധി എടുക്കണം. ഇവര്‍ക്ക് അവധി ലഭിക്കുന്നത് വെള്ളിയാഴ്ച മാത്രമാണ്. എന്നാല്‍, ഈ ദിവസം കോണ്‍സുലേറ്റിനും അവധിയാണ്. വിവിധ എമിറേറ്റുകളില്‍ കോണ്‍സുലേറ്റ് സംഘം നടത്തുന്ന സന്ദര്‍ശനങ്ങളാണ് ഇവരുടെ ഏക ആശ്വാസം.
May 18 2012/ Read More »

ഗര്‍ഭം ഒഴിവക്കാന്‍ മുത്തുകളെണ്ണാം ദമ്പതികളെ എപേ്പാഴും അലട്ടുന്ന കാര്യങ്ങളാണ് പ്‌ളാന്‍ ചെയ്യാത്ത ഗര്‍ഭധാരണവും, ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങളും. പതിവായി സ്വീകരിക്കപെ്പട്ടുവരുന്ന ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളൊന്നും പൂര്‍ണമായ ഫലം വാഗ്ദാനം ചെയ്യുന്നവയല്‌ള, ഗര്‍ഭനിരോധന ഗുളിക പോലുള്ളവയാണെങ്കില്‍ ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാക്കും.

ആരോഗ്യവിദഗ്ധര്‍ എപേ്പാഴും നിര്‍ദ്ദേശിക്കാറുള്ളത് സ്വാഭാവിക ഗര്‍ഭനിരോധ മാര്‍ഗ്ഗമാണ്. ഇതാണെങ്കില്‍ പലരിലുംആശയക്കുഴപ്പമുണ്ടാക്കുന്നവയാണുതാനം.  ഇക്കാര്യത്തില്‍ ദമ്പതിമാര്‍ക്ക് സഹായഹസ്തവുമായി എത്തുകയാണ് ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ്. സൈക്കിള്‍ ബീഡ്‌സ് ആണ് ഇതിനായി ഉപയോഗിക്കുന്നത്. 26 മുതല്‍ 32 വരെ മുത്തുകള്‍ അടങ്ങിയ ചെറിയ ഒരു മാലയാണ് സൈക്കിള്‍ ബീഡ്‌സ്.  പലതരത്തിലുള്ള മുത്തുകള്‍ അടങ്ങിയിരിക്കുന്ന സൈക്കിള്‍ ബീഡ്‌സില്‍ ഒരു റബര്‍ വലയം ഉണ്ടാവും. ആര്‍ത്തവ ചക്രം നോക്കിയാണ് ഇതിന്റെ ഉപയോഗം. ആര്‍ത്തവം തുടങ്ങുന്ന ദിവസം മാലയിലെ റബര്‍ വലയം മാലയിലെ ചുവന്ന മുത്തിലായിരിക്കും.

പിന്നീട് ഒരോദിവസവും മുത്തുകള്‍ ക്രമമായി മാറ്റുക. ഇങ്ങനെ മാറ്റി വീണ്ടും ചുവന്ന മുത്തുകളിലോ കറുത്തമുത്തുകളിലോ വലയം എത്തുന്ന ദിവസം ലൈംഗിക ബന്ധത്തില്‍ ഏര്‍പെ്പട്ടാല്‍ ഗര്‍ഭാധാരണത്തിന് സാധ്യതയില്‌ള. നേരെ മറിച്ച് വെളുത്തമുത്തിലാണ് വലയം എത്തിയിരിക്കുന്നതെങ്കില്‍ ഗര്‍ഭധാരണം സംഭവിക്കും.

ആര്‍ത്തവം തുടങ്ങി എട്ടുമുതല്‍ 19 ദിവസം വരേ വലയം വെള്ളമുത്തുകളിലായിരിക്കും. ഈ ദിവസങ്ങളിലാണ് ഗര്‍ഭധാരണ സാധ്യത കൂടുതലുള്ളത്. മറ്റ് ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ സ്വാഭാവികമായ ഈ രീതി ഏറെ ഫലപ്രദമാണെന്ന് വിദഗ്ധര്‍ അഭിപ്രായപെ്പടുന്നു.

ആര്‍ത്തവചക്രം 26 മുതല്‍ 32 ദിവസം വരെയുള്ള സ്ത്രീകള്‍ക്കാണ് ഇത് ഉപയോഗപ്രദമായിട്ടുള്ളത്. മാലചക്ര, ഋതുമാല എന്നീ പേരുകളിലാണ് ഇത് വിപണിയിലെത്തുന്നത്. അമേരിക്കയിലെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രത്യുത്പാദന ആരോഗ്യ ഇന്‍സ്റ്റിറ്റിയൂട്ട് ആണ് ഇതു വികസിപ്പിച്ചെടുത്തത്.

May 18 2012/ Read More »

മണാലി: 22കാരിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാള്‍ മാനഭംഗപ്പെടുത്തിയതായി പരാതി. ആസ്‌ത്രേലിയന്‍ വംശജയായ പെണ്‍കുട്ടിയാണ് പരാതിക്കാരി.

താന്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ചണ്ഡീഗഡ് സ്വദേശിയായ സമ്മി സിദ്ധന എന്നയാള്‍ ഹിമാചല്‍ പ്രദേശിലെ കാസോള്‍ ഗ്രാമത്തില്‍ വച്ച് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

ശനിയാഴ്ച ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം മടങ്ങിയ താന്‍ ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കിടക്കുമ്പോഴാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തന്നെ മാനഭംഗപ്പെടുത്തിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇയാള്‍ക്ക് താന്‍ നിരന്തരം സന്ദേശങ്ങള്‍ അയയ്ക്കാറുണ്ടായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിനെ അറിയിച്ചു.

May 16 2012/ Read More »
ENTERTAINMENT NEWS

പുനെ: ശനിയാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള കളി തന്റെ അവസാന കളി അല്ല എന്ന് പുനെ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. തനിക്ക് ഇനിയും പുനെ വാറിയേഴ്‌സുമായി ഒരു വര്‍ഷത്തെ കൂടി കരാര്‍ ഉണ്ട് എന്നും ഗാംഗുലി ഓര്‍മ്മപ്പെടുത്തി.ശനിയാഴ്ച നടക്കാനിരിക്കുന്ന കൊല്‍ക്കത്ത  പുനെ മത്സരം ഒരു ചടങ്ങ് മാത്രമാണ്. കാരണം, കൊല്‍ക്കത്ത പ്ലേഓഫിലേക്ക് യോഗ്യത നേടിക്കഴിഞ്ഞു. പോയിന്റ് ടേബിളില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു പിറകില്‍ രണ്ടാം സ്ഥാനത്താണ് കൊല്‍ക്കത്ത് ഇപ്പോള്‍.അതുപോലെ ഇപ്പോള്‍ എട്ടാം സ്ഥാനത്ത് നില്‍ക്കുന്ന പുനെയെ സംബന്ധിച്ചിടത്തോളം മാന്യമായ റാങ്കിങ്ങോടെ ഈ ഐപിഎല്‍ കളി അവസാനിപ്പിക്കുക എന്നതാണ് ലക്ഷ്യം. പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്താവാതിരിക്കാന്‍ പുനെ കഠിനശ്രമം നടത്തും എന്നു തന്നെ വേണം പ്രതീക്ഷിക്കാന്‍.ഐപിഎല്‍ സീസണ്‍ അഞ്ചില്‍ പുനെ തകര്‍ന്നടിഞ്ഞതിനെ തുടര്‍ന്ന് അടുത്ത സീസണില്‍ ഗാംഗുലി കളിക്കില്ല, ഈ സീസണില്‍ തന്നെ ബാക്കിയുള്ള മൂന്നു കളികളില്‍ ദാദയ്ക്ക് വിശ്രമം വിധിക്കും പുനെ എന്നുമെല്ലാം റിപ്പോര്‍ട്ട് കേള്‍ക്കുന്നുണ്ട്.

 

May 19 2012/ Read More »
ലണ്ടന്‍: സാംസങ്ങിന്റെ സ്‌മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ പെട്ട ഗാലക്‌സി എസിന്റെ പുതിയ പതിപ്പ്‌ പുറത്തിറങ്ങി. ലണ്ടനില്‍ നടന്ന ചടങ്ങിലാണ്‌ ആന്‍ഡേ്രോയിഡ്‌ സ്‌മാര്‍ട്‌ ഫോണായ ഗാലക്‌സി എസ്‌ 3 പുറത്തിറക്കിയത്‌. 4.8 ഇഞ്ച്‌ സൂപ്പര്‍ അമോള്‍ഡ്‌ സ്‌ക്രീന്‍, ആന്‍മഡ്രായിഡ്‌ 4.0, 8 എംപി ഓട്ടോ ഫോക്കസ്‌ റിയര്‍ കാമറ വിത്ത്‌ ഫ്‌ളാഡ്‌ ആന്റ്‌ സീറോ ഷട്ടര്‍ ലാഗ്‌, ബിഎസ്‌ഐ, 1.9 എംപി ഫ്രണ്ട്‌ കാമറം എച്ച്‌ഡി റിക്കോര്‍ഡിങ്‌ അറ്റ്‌ 30എഫ്‌പിഎസ്‌ വിത്ത്‌ സീറോ ഷട്ടര്‍ ലാഗ്‌, ബിഎസ്‌ഐ, റിക്കോര്‍ഡിംഗ്‌ ആന്റ്‌ പ്ലേബാക്ക്‌: ഫുള്‍ എച്ച്‌ഡി (1080 പി), ഹൈഡെഫിനിഷന്‍ അനുഭവം പ്രധാനംചെയ്യുന്ന 720 പി റസല്യൂഷന്‍, 1 ജിബി റാം, 16/23 ജിബി സേ്‌റ്റാറേജ്‌, വൈഫൈ, എന്‍എഫ്‌സി, ബ്യൂടൂത്ത്‌ 4.0 (എല്‍ഇ) , 3ജി, മികച്ച ഡൈമെന്‍ഷന്‍, മികച്ചശേഷിയുള്ള ബാറ്ററി എന്നിവയാണ്‌ ഗാലക്‌സി എസ്‌ 3യുടെ പ്രത്യേകതകള്‍. സാംസങിന്റെ സ്വാഡ്‌കോര്‍ പ്രൊസസറാണ്‌ ഗാലക്‌സി എസ്‌ 3ക്ക്‌ കരുത്തേകുന്നത്‌. 1.4 ജിഗാഹെഡ്‌സ് ആണ്‌ മറ്റൊരു പ്രത്യേകത.

133 ഗ്രാമാണ്‌ ഗാലക്‌സി എസ്‌ 3 യുടെ ഭാരം. ഉപയോഗിക്കുന്ന ആളുകളുടെ കണ്ണുകളുടെ ചലനം തിരിച്ചറിയാനുള്ള സവിശേഷ കഴിവും ഗാലക്‌സി എസ്‌ 3യ്‌ക്കുണ്ട്‌. മെയ്‌ 29 മുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഗാലക്‌സി എസ്‌ 3 ലഭ്യമായി തുടങ്ങും. വൈകാതെ ലോകത്തെ പത്തു പ്രമുഖ നഗരങ്ങളിലും ഗാലക്‌സി എസ്‌ 3യെ പരിചയപ്പെടുത്തി കമ്പനിയുടെ പര്യടനവുമുണ്ടാകും. എന്നാല്‍ ഗാലക്‌സി എസ്‌ 3യുടെ വില ഇതുവരെ സാംസങ്‌ വ്യക്‌തമാക്കിയിട്ടില്ല.
May 04 2012/ Read More »
ഇന്ത്യാവിഷന്റെ മുഴുനീള വിനോദ ചാനലായെ യെസ് ഇന്ത്യാവിഷന്‍ മുഖംമിനുക്കുന്നു. യുവപ്രേക്ഷകരെ കൂടുതലായി ആകര്‍ഷിയ്ക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ രൂപഭാവങ്ങളോടെയാണ് ചാനല്‍ ഇനി പ്രേക്ഷകരിലെത്തുക.

യുവത്വത്തിന്റെ ചടുലത നിലനിര്‍ത്തി സ്റ്റൈല്‍ ഫാഷന്‍, യാത്ര, സോഷ്യല്‍ നെറ്റ് വര്‍ക്ക്, സംഗീതം, സിനിമ തുടങ്ങിയ പരിപാടികളെ പുതിയ അവതരണതലത്തില്‍ സ്വീകരണമുറിയ്ക്കുള്ളിലെത്തിയ്ക്കുകയാണ് യെസ് ഇന്ത്യാവിഷന്‍. മറ്റു ടെലിവിഷന്‍ ചാനലുകളില്‍ നിന്നും വ്യത്യസ്ത ശൈലിയിലാണ് വിനോദവിജ്ഞാന പരിപാടികള്‍ ഇനി യെസ് ഇന്ത്യാവിഷനില്‍ പ്രത്യക്ഷപ്പെടുക.

വൈവിധ്യമാര്‍ന്ന റിയാലിറ്റി ഷോകളും മുഖംമിനുക്കലിനൊപ്പം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സംഗീതത്തിനോ സിനിമയ്‌ക്കോ മാത്രം പ്രാധാന്യം നല്‍കാതെ പുതുതലമുറയെ ആഗോളസമൂഹത്തോട് മത്സരിയക്കും വിധം പ്രേക്ഷകരിലെത്തിയ്ക്കുകയാണ് ലക്ഷ്യമെന്ന് ചാനല്‍ അധികൃതര്‍ പറയുന്നു.

യെസ് ക്ലാസിക്‌സ്, യെസ്റ്റര്‍ഡേ ഗുഡ് ഫുഡ്, മ്യൂസിക് കഫേ, ജിപ്‌സി, എന്നിങ്ങനെ പുതുമയുള്ള പരിപാടികളാണ് ചാനലിലൂടെ ആദ്യം പ്രേക്ഷകരിലേക്കെത്തുക.
Apr 11 2012/ Read More »
OBITUARY

പയ്യന്നൂര്‍ : നാലുദിവസം മുമ്പ് കാണാതായ വീട്ടമ്മയെ മരിച്ച നിലയില്‍ കാണപ്പെട്ടു. പെരിങ്ങോം കിണര്‍മുക്ക് ചെറുപാറയിലെ വര്‍ക്കിയുടെ ഭാര്യ സൂസി (68) ആണ് വിജനമായ സ്ഥലത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇവര്‍ വിഷം കഴിച്ച് മരിച്ചതാണോയെന്ന് സംശയിക്കുന്നു. നാലു ദിവസം മുമ്പ് ചീമേനി ക്ഷേത്രത്തില്‍ തെയ്യം കാണാന്‍ വീട്ടില്‍ നിന്ന് പുറപ്പെട്ടതായിരുന്നു. സൂസി തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പെരിങ്ങോം പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് മൃതദേഹം കാണപ്പെട്ടത്.

കുട്ടനാട്‌: കെ.എസ്‌.ആര്‍.ടി.സി. ബസുമായി കൂട്ടിയിടിച്ച ബൈക്കില്‍ തീപടര്‍ന്നു. അപകടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. കളങ്ങര തലവടി ആനപ്പറമ്പാല്‍ വടക്ക്‌ ഒറ്റപ്പുരയ്‌ക്കല്‍ ചാക്കോ തോമസിന്റെ മകന്‍ തോമസ്‌ മാത്യു (ബിനു-21), തലവടി അഞ്ചേരില്‍ ജെയിംസ്‌ മാത്യുവിന്റെ മകന്‍ കെനിത്‌ മാത്യു (ടോണി-20) എന്നിവരാണു മരിച്ചത്‌.

തോമസ്‌ മാത്യു മറൈന്‍ എന്‍ജിനിയറിംഗ്‌ വിദ്യാര്‍ഥിയും കെനിത്‌ മാത്യു നിരണം ഐ.ടി.സി. വിദ്യാര്‍ഥിയുമായിരുന്നു. എ.സി. റോഡില്‍ ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിന്‌ ടൈറ്റാനിക്‌ പാലത്തിനു സമീപമായിരുന്നു അപകടം. ആലപ്പുഴയില്‍നിന്നു തിരുവല്ലയ്‌ക്കു പോകുകയായിരുന്ന ബസിനു മുന്നില്‍ യുവാക്കള്‍ സഞ്ചരിച്ച പള്‍സര്‍ ബൈക്ക്‌ നിയന്ത്രണം വിട്ട്‌ ഇടിക്കുകയായിരുന്നെന്നു രാമങ്കരി പോലീസ്‌ പറഞ്ഞു. അപകടത്തില്‍പ്പെട്ട ബൈക്ക്‌ രണ്ടായി വേര്‍പെട്ട്‌ പെട്രോള്‍ ടാങ്കില്‍ തീ പടര്‍ന്നു. ബൈക്ക്‌ ഓടിച്ച തോമസ്‌ മാത്യു സംഭവസ്‌ഥലത്തും കെനിത്‌ മാത്യു ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലുമാണു മരിച്ചത്‌.

ബസിനടിയിലേക്കും തീ പടര്‍ന്നെങ്കിലും ആലപ്പുഴ, ചങ്ങനാശേരി അഗ്നിശമനസേനയും രാമങ്കരി, പുളിങ്കുന്ന്‌ പോലീസും നാട്ടുകാരുടെ സഹായത്തോടെ അണച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി.

കെനിത്‌ മാത്യു ഒരാഴ്‌ച മുമ്പു വാങ്ങിയ ബൈക്കാണ്‌ അപകടത്തില്‍പ്പെട്ടത്‌. ബൈക്ക്‌ വാങ്ങിയതിന്റെ സന്തോഷം പങ്കുവയ്‌ക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോകുമ്പോഴായിരുന്നു അപകടം. മറ്റൊരു സുഹൃത്ത്‌ ചിക്കു രവീന്ദ്രന്‍ അപകടത്തിന്‌ ഏതാനും മിനിറ്റുകള്‍ക്കു മുമ്പാണ്‌ ബൈക്കില്‍നിന്ന്‌ ഇറങ്ങിയത്‌. സംസ്‌കാരം പിന്നീട്‌. തോമസ്‌ മാത്യുവിന്റെ മാതാവ്‌ ലിസി. സഹോദരങ്ങള്‍: അനില്‍, സുനില്‍. കെനിത്തിന്റെ മാതാവ്‌ ഏലിയാമ്മ. സഹോദരങ്ങള്‍: രജിഷ്‌, ജാന്‍സി (ഇരുവരും കുവൈത്ത്‌).
SPECIAL NEWS
ചേലക്കര:സി.പി.എം. വിട്ട് ലീഗില്‍ ചേര്‍ന്ന റഫീഖിനെ ആക്രമിച്ച കേസിലെ പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ പോലീസ് പിടികൂടി. ഓട്ടോറിക്ഷ ഒളിപ്പിച്ച നിലയിലായിരുന്നെന്നും ഇനിയും വാഹനങ്ങള്‍ ഉള്ളതായും പോലീസ് പറഞ്ഞു. ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയും സംഭവത്തില്‍ രണ്ടാം പ്രതിയുമായ വള്ളിഷെമീറിന്റേതാണ് ഓട്ടോറിക്ഷ.
മേപ്പാടം ജുമാ മസ്ജിദിനു സമീപം കല്ലിങ്കപ്പറമ്പില്‍ മുഹമ്മദ് കുട്ടിയുടെ വീട്ടില്‍നിന്നാണ് ഓട്ടോ കണ്ടെത്തിയത്.
കേസില്‍ മൂന്നുപേര്‍ പിടിയിലായെങ്കിലും സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ശ്രീരാമകൃഷ്ണന്‍, ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി വള്ളി ഷെമീര്‍, തക്കാളി ഷാനു, ഷമീര്‍, അസി എന്നിവരെ പിടികൂടാനുണ്ട്. അന്വേഷണം പുരോഗമിക്കുന്നതായി സി.ഐ. ഹംസ പറഞ്ഞു.

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പിടിയില്‍. കരുനാഗപ്പള്ളി പടനായര്‍കുളങ്ങര വടക്ക് ഇട്ടേക്കല്‍ വീട്ടില്‍ സന്തോഷ് (31) ആണ് പിടിയിലായത ട്യൂഷനുവേണ്ടി വീട്ടില്‍നിന്നിറങ്ങിയ പെണ്‍കുട്ടിയെ അനുനയത്തില്‍ കഴിഞ്ഞ 13നാണ് ഗുരുവായൂര്‍, പഴനി, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്. വിദ്യാര്‍ഥിനിയെ വീട്ടില്‍നിന്ന് കാണാതായതിനെതുടര്‍ന്ന് മാതാവ് കരുനാഗപ്പള്ളി പോലീസില്‍ പരാതിനല്‍കിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടയില്‍ ഇടപ്പള്ളിക്കോട്ടയിലുള്ള ഒരു വീട്ടില്‍നിന്നാണ് യുവാവിനെയും പെണ്‍കുട്ടിയേയും പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയും ഒരുകുട്ടിയുമുള്ള സന്തോഷ് പെണ്‍കുട്ടിക്ക് വിവാഹവാഗ്ദാനം നല്‍കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കുശേഷം കരുനാഗപ്പള്ളി കോടതിയി. ഹാജരാക്കി. കോടതിയുടെ നിര്‍ദേശാനുസരണം പെണ്‍കുട്ടിയെ മാതാവിനോടൊപ്പമയച്ചു. യുവാവിനെ ഇന്ന് കോടതിയി. ഹാജരാക്കും. തട്ടിക്കൊണ്ടുപോക., പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് യുവാവിനെതിരെ കേസെടുത്തത്. കരുനാഗപ്പള്ളി സിഐ രാധാകൃഷ്ണപിള്ള, എസ്‌ഐ ഷിബുകുമാര്‍, ഗ്രേഡ് എസ്‌ഐ ശങ്കരപ്പിള്ള, പോലീസുകാരായ അഷ്‌റഫ്, വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.

 

 

പരപ്പ: വീട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് പരപ്പയില്‍ തളിപ്പറമ്പ് സ്വദേശിയേയും മൂന്ന് യുവതികളെയും നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. പരപ്പ ടൌണിന് സമീപമുള്ള വീട് കേന്ദ്രീകരിച്ച് പട്ടാപകല്‍ അനാശാസ്യത്തിലേര്‍പ്പെട്ട തളിപ്പറമ്പ് സ്വദേശിയായ യുവാവിനെയും മൂന്ന് യുവതികളെയുമാണ് നാട്ടുകാരുടെ സഹായത്തോടെ വെള്ളരിക്കുണ്ട് പോലീസ് കസ്‌റഡിയിലെടുത്തത്.

പരപ്പയിലെ ഒരു കടയില്‍ നിന്നും സാധനം വാങ്ങി യുവതികളുടെ സമീപത്തേക്ക് പോവുകയായിരുന്ന യുവാവിനെ നാട്ടുകാരില്‍ ചിലര്‍ നിരീക്ഷിക്കുകയും പിന്തുടരുകയുമായിരുന്നു. തുടര്‍ന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരപ്പയിലെ വീട്ടിലെത്തിയ പോലീസ് നാട്ടുകാരുടെ സഹായത്തോടെ യുവാവിനെയും യുവതികളെയും പിടികൂടുകയും പോലീസ് സ്‌റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. പരപ്പ സ്വദേശിനിയായ വീട്ടമ്മയും അമ്പലത്തറ സ്വദേശിനിയും ചെര്‍ക്കള സ്വദേശിനിയും തളിപ്പറമ്പ് തട്ടുമ്മല്‍ സ്വദേശിയായ യുവാവുമാണ് പോലീസ് പിടിയിലായത്.
 

 

തിരുവനന്തപുരം: കോവളത്ത് ഹോട്ടലില്‍ മരിച്ചയാളുടെ ആത്മഹത്യാക്കുറിപ്പ് കൈവശപ്പെടുത്തി വിദേശമലയാളിയില്‍നിന്നു നാലു ലക്ഷം
രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ എസ്‌ഐയും സ്വകാര്യ ഹോട്ടല്‍ ഉടമയും അറസ്റ്റില്‍. കോവളം പോലീസ് സ്റ്റേഷനിലെ ക്രൈം എസ്‌ഐ വേണു ഗോപാല്‍, കോവളത്തെ സ്വകാര്യ ഹോട്ടലുടമ സോമരാജന്‍(ചന്തു) എന്നിവരാണ് അറസ്റ്റിലായത്. കൈക്കൂലിയുടെ അഡ്വാന്‍സായി വിദേശ മലയാളിയില്‍നിന്നു വാങ്ങിയ രണ്ടുലക്ഷം രൂപ വിജിലന്‍സ് പിടിച്ചെടുത്തു. ഇക്കഴിഞ്ഞ മേയ് 2നു കോഴിക്കോട് സ്വദേശി ജോഷി കോവളത്തെ ഒരു ഹോട്ടലില്‍ തൂങ്ങിമരിച്ചിരുന്നു. ഇയാള്‍ മൂന്നു ആത്മഹത്യാ കുറിപ്പുകള്‍ തയാറാക്കിവച്ച ശേഷമായിരുന്നു ജീവനൊടുക്കിയത്. പോലീസ് എത്തുന്നതിന് മുമ്പ് ഒരു ആത്മഹത്യാ കുറിപ്പ് കരസ്ഥമാക്കിയ സോമരാജന്‍ ഇതില്‍ പരാമര്‍ശിച്ചിരുന്ന വിദേശമലയാളി നാട്ടിലെത്തിയപ്പോള്‍ ഫോണില്‍ ബന്ധപ്പെട്ടു. കത്തു പോലീസിനു ലഭിച്ചാല്‍ കുഴപ്പമാകുമെന്നും ഏഴര ലക്ഷം രൂപ നല്കിയാല്‍ മടക്കിനല്കാമെന്നും ആവശ്യപ്പെട്ടു. കോഴിക്കോട്ടേക്കു മടങ്ങിയ വിദേശമലയാളിയെ കോവളം സ്റ്റേഷനിലെ ക്രൈം എസ്‌ഐ വേണുഗോപാല്‍ വിളിച്ച് ഭീഷണിപ്പെടുത്തി. ഏഴര ലക്ഷം രൂപ കൊടുക്കാനില്ലെന്ന് പറഞ്ഞപ്പോള്‍ തുക നാലു ലക്ഷമാക്കി ചുരുക്കി. ആദ്യ ഗഡുവായി 2 ലക്ഷം നല്കണമെന്ന് എസ്‌ഐ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് വിദേശ മലയാളി വിജിലസില്‍ പരാതിപ്പെടുകയായികുന്നു.വിജിലന്‍സ് നിര്‍ദേശമനുസരിച്ചു കോവളത്തെത്തി ഇന്നലെ രാത്രി ഒമ്പതോടെ പണം നല്‍കവേ സോമ രാജനെ വിജിലന്‍സ് അറസ്റ്റ് ചെയ് തു. സോമരാജനെകൊണ്ട് വിളിച്ചുവരുത്തി എസ്‌ഐ വേണുഗോ പാലിനെയും അറസ്റ്റ് ചെയ്തു.

 

കാസര്‍ഗോട്് : പ്രസവ ശുശ്രൂഷയ്‌ക്കെത്തിയെ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. മാനഭംഗശ്രമം ചെറുത്ത യുവതിയെ മുഖത്തടിച്ചു പരിക്കേല്‍പ്പിച്ചു. കര്‍ണ്ണാടക ധര്‍മ്മസ്ഥല കൊക്കട സ്വദേശിനി ചെര്‍ക്കള മഹാത്മ സ്‌കൂളിനു സമീപം താമസിക്കാരിയുമായ അലീമയെയാണ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ചെങ്കള ഇന്ദിരാനഗറിലെ ഒരു വീട്ടില്‍ വെച്ചാണ് സംഭവമെന്ന് അലീമ പറഞ്ഞു. മൂന്നു ദിവസം മുമ്പ് പ്രസവ ശുശ്രൂഷയ്ക്ക് വീട്ടില്‍ എത്തിയതായിരുന്നു.വീട്ടുകാരിലൊരാള്‍ പെട്ടെന്ന് കടന്നുപിടിച്ച്  മാനഭംഗത്തിന്ശ്രമിച്ചു. ബഹളം വെച്ചപ്പോള്‍മുഖത്തടിച്ചുപരിക്കേല്‍പ്പിക്കുകയായിരുന്നു. യുവതിയുടെ ബഹളം കേട്ട് വീട്ടുകാര്‍ എത്തിയപ്പോള്‍ സംഭവം വിവരിച്ചു. പോലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ നേരത്തെ പ്രസവ ശുശ്രൂഷയ്ക്ക് വാങ്ങിയ 3,000 രൂപ കൈയ്യില്‍ നിന്നും വാങ്ങി വീട്ടില്‍ നിന്നും ഇറക്കുകയായിരുന്നുവത്രെ. നടന്ന് വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. വിദ്യാനഗര്‍ സ്‌റ്റേഷനിലെ ഒരു പോലീസുകാരന്‍ നല്‍കിയ പണവുമായി എത്തി ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റാവുകയായിരുന്നുവെന്ന് അലീമ പറഞ്ഞു. അലീമയുടെ ഭര്‍ത്താവ് മുഹമ്മദ് ഷാഫി നാലുവര്‍ഷം മുമ്പാണ് മരിച്ചത്. ഇതിനു ശേഷം മൂന്നുകുട്ടികളെ പോറ്റാന്‍ പ്രസവ ശുശ്രൂഷ ചെയ്യുന്ന ജോലിയില്‍ ഏര്‍പ്പെടുകയായിരുന്നുവെന്ന് അലീമ പറഞ്ഞു.
SPECIAL NEWS
തിരുവനന്തപുരം: തൊടുപുഴ സ്വദേശിനി സി കെ ഷൈലയെന്ന വീട്ടമ്മയ്ക്ക്, സ്വന്തമായി ഒരു വീട് എന്നതായിരുന്നു ഏറ്റവും വലിയ സ്വപ്നം. അ സ്വപ്നം പൂവണിയും എന്ന പ്രതീക്ഷയിലാണ് ഷൈല ഏഷ്യാനെറ്റിലെ ‘നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍’ എന്ന പരിപാടിയില്‍ പങ്കെടുത്തെത്. പരിപാടിയില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായ അരക്കോടിയുമായി ഷൈല മടങ്ങുമ്പോള്‍ കണ്ണുകളില്‍ അത്ഭുതവും സ്വപ്നം യാഥാര്‍ഥ്യമാകാന്‍ പോകുന്നതിന്റെ സന്തോഷവുമായിരുന്നു ഷൈലയ്ക്ക്.

അവതാകരനായ സുരേഷ് ഗോപിയില്‍ നിന്ന് അമ്പത് ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങുമ്പോള്‍ ഷൈലയുടെ മനസില്‍ കുറച്ച് സ്ഥലം വാങ്ങി ഒരു വീട് വയ്ക്കണമെന്ന വലിയ സ്വപ്നമായിരുന്നു. ചിത്തിരപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ക്ലര്‍ക്ക് ആണ് ഷൈല. ആകെയുള്ള 15ചോദ്യങ്ങളില്‍ 14നും ഉത്തരം പറഞ്ഞാണ് ഷൈല അമ്പതുലക്ഷം സ്വന്തമാക്കിയത്.

സ്വന്തമായി വീടില്ലാത്ത ഷൈലയും കുടുംബവും വാടകവീട്ടിലാണ് താമസിക്കുന്നത്. മലങ്കര ഡാമിലെ ജോലിക്കാരനായ ഭര്‍ത്താവ് ഷാഹുല്‍ ഹമീദ് വീണ് പരുക്കേറ്റതോടെ കുടുംബഭാരം മുഴുവന്‍ ഷൈലയുടെ ചുമലിലായി. ഷൈലയുടെ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. ഷാഹുല്‍ ഹമീദ് ഇപ്പോള്‍ വിശ്രമത്തിലാണ്. ഷൈന്‍, ഷംനാദ് എന്നിവരാണ് ഇവരുടെ മക്കള്‍.
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ കാഴ്ചശക്തി ഒട്ടുമുക്കാലും നഷ്ടപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. പ്രമേഹത്തെ തുടര്‍ന്നുണ്ടായ ഡയബറ്റിക് റെറ്റിനോപ്പതി എന്ന അസുഖം മൂലമാണ് മദനിയുടെ കാഴ്ചയ്ക്ക് തകരാര്‍ സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.

മദനിയുടെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെടാതിരിക്കാന്‍ അടിയന്തിര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. രാജാജി നഗര്‍ നാരായണ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇപ്പോള്‍ മദനിയെ ചികിത്സിക്കുന്നത്. മുന്‍പ് ബാംഗ്ലൂരിലെ തന്നെ ജയദേവ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റിക് റിസര്‍ച്ച് സെന്ററില്‍ മദനിയെ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ റെറ്റിനോപ്പതി ബാധിച്ചതായി കണ്ടെത്തിയിരുന്നു.

എന്നാല്‍ തുടര്‍ ചികിത്സ നല്‍കാതിരുന്നതിനാലാണ് കാഴ്ച നഷ്ടപ്പെട്ടതെന്നും ആരോപണമുണ്ട്. കാഴ്ച ഒട്ടുമുക്കാലും നഷ്ടപ്പെട്ടു കഴിഞ്ഞ സ്ഥിതിയ്ക്ക്് ഇപ്പോള്‍ നടത്തുന്ന ലേസര്‍ ചികിത്സ പര്യാപ്തമല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. ഇപ്പോള്‍ തന്നെ വലതു കണ്ണിന്റെ കാഴ്ച ഏതാണ്ട് നഷ്ടപ്പെട്ടു കഴിഞ്ഞുവെന്നും ഇവര്‍ അറിയിക്കുന്നു.

മുന്‍പ് ആരോഗ്യകാരണങ്ങളാല്‍ ജാമ്യം അനുവദിക്കണമെന്ന് മദനി അപേക്ഷിച്ചിരുന്നു. എന്നാല്‍ ഏതു തരം ചികിത്സ ലഭ്യമാക്കാനും തങ്ങള്‍ തയ്യാറാണെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
കറുത്ത ഗ്ലാസ് മറ്റുള്ളവര്‍
മാറ്റട്ടെയെന്ന് മന്ത്രി ഗണേശ്
ആലപ്പുഴ: വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനുകളിലും സൈഡ് ഗ്ലാസുകളിലും കറുത്ത ഫിലിം ഒട്ടിക്കുന്നതു നിരോധിച്ച സുപ്രീംകോടതി ഉത്തരവിന് മന്ത്രി കെ ബി ഗണേശ്കുമാര്‍ നല്‍കുന്നത് പുല്ലുവില. മന്ത്രിയുടെ ഔദ്യോഗിക വാഹനമായ ഒമ്പതാം നമ്പര്‍ ഇന്നോവ കാര്‍ ഇപ്പോഴും ഗ്ലാസില്‍ കറുത്ത ഫിലിം ഒട്ടിച്ചാണ് ഓടുന്നത്.
വ്യാഴാഴ്ച ആലപ്പുഴ കലക്ടറേറ്റില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തിന് എത്തിയ മന്ത്രിയോട് മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ 'എല്ലാവരും എടുക്കട്ടെ എന്നിട്ട് എടുക്കാ'മെന്നായിരുന്നു മറുപടി. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വാഹനങ്ങളിലെ കറുത്ത ഫിലിം ഉടന്‍ നീക്കിയില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കാന്‍ ട്രാന്‍സ്‌പോര്‍ട് കമീഷണര്‍ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.

തിരുവനന്തപുരം: മജീദിയ വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മാതൃഭൂമിയിലെ പത്രപ്രവര്‍ത്തകര്‍ രംഗത്ത്. വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പിലാക്കാതെ അധികശമ്പളം നല്‍കി പ്രശ്‌നം പരിഹരിക്കാനുള്ള നീക്കത്തെ അധികമായി നല്‍കിയ ശമ്പളം തിരികെ നേരിടാനാണ് ജേര്‍ണലിസ്റ്റ് അസോസിയേഷന്റെ തീരുമാനം.   കഴിഞ്ഞമാസത്തെ ശമ്പളത്തില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞദിവസം പത്രപ്രവര്‍ത്തകര്‍ക്ക് നല്‍കിയ അധിക തുക തിരിച്ചുനല്‍കാനാണ് ജേണലിസ്റ്റ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്.

അധികമായി ലഭിച്ച തുക അംഗങ്ങളില്‍ നിന്ന് പിരിച്ചെടുത്ത് മാനേജ്‌മെന്റിന്റെ പേരില്‍ ഡിമാന്‍ഡ് ഡ്രാഫ്‌റ്റെടുത്താണു തിരിച്ചു നല്‍കുക. ഇതിനായി യൂണിയന്‍ മുകൈയെടുത്ത്, അംഗങ്ങളില്‍നിന്ന് തുക പിരിച്ചെടുത്ത് ബാങ്കില്‍ നിക്ഷേപിച്ചുതുടങ്ങി. ഇപ്പോഴത്തെ ശമ്പളപാക്കേജ് ആവശ്യമില്ലെന്നും വേജ്‌ബോര്‍ഡ് നിര്‍ദ്ദേശപ്രകാരമുള്ള തുകതന്നെ നല്‍കണമെന്നും ആവശ്യപ്പെട്ട് യൂണിയന്‍ മാനേജ്‌മെന്റിന് കത്തുനല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മജീദിയ വേജ്‌ബോര്‍ഡിന്റെ ശുപാര്‍ശ പ്രകാരമുള്ള ശമ്പളവര്‍ധനയ്ക്ക് തയ്യാറാവാതെ മാതൃഭൂമി മാനേജ്‌മെന്റ് സ്വന്തംനിലയില്‍ ഒരു ശമ്പളവര്‍ധന നടപ്പിലാക്കുകയാണ് ചെയ്തത്. വേജ്‌ബോര്‍ഡ് ശുപാര്‍ശ നടപ്പിലാക്കുന്ന കാര്യത്തില്‍ പത്തുദിവസത്തിനകം തീരുമാനമുണ്ടായില്ലെങ്കില്‍ കഴിഞ്ഞമാസത്തെ ശമ്പളത്തോടൊപ്പം ലഭിച്ച അധികതുക കൈമാറാനാണ് ജേണലിസ്റ്റ് യൂണിയന്റെ തീരുമാനം. മാതൃഭൂമിയിലെ മറ്റ് യൂണിയനുകളും ഇതേ നീക്കം നടത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

മെയ് ആദ്യം മലമ്പുഴയില്‍ നടന്ന മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന സമ്മേളനമാണ് അധികശമ്പളം തിരിച്ചുനല്‍കാന്‍ തീരുമാനിച്ചത്.

നേരത്തേ മലയാള മനോരമ വേജ്‌ബോര്‍ഡ് നിര്‍ദേശം മറികടന്ന് മാനേജ്‌മെന്റിന്റേതായ ശമ്പള വര്‍ധനവ് നടപ്പാക്കിയിരുന്നു. അധിക ശമ്പള പാക്കേജ് നടപ്പാക്കിയ പിന്നാലെ അവര്‍ വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ പൂര്‍ണമായി നടപ്പാക്കാന്‍ പോവുകയാണെന്ന അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ വേജ്‌ബോര്‍ഡ് ശുപാര്‍ശ നടപ്പാക്കില്ലെന്നതരത്തില്‍, മനോരമയുടെ ആലപ്പുഴ എഡിഷന്‍ ഉദ്ഘാടനത്തെക്കുറിച്ച് അറിയിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ മാനേജ്‌മെന്റ് വ്യക്തമാക്കുകയും ചെയ്തു.  മാധ്യമം ദിനപത്രം മാത്രമാണ് കേരളത്തില്‍ മജീദിയ വേജ്‌ബോര്‍ഡ് ശുപാര്‍ശപ്രകാരമുള്ള വര്‍ധന നടപ്പാക്കിയത്. ദേശാഭിമാനിയിലും നടപ്പാക്കാന്‍ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമുണ്ട്. എന്നാല്‍ നടപ്പാക്കിയിട്ടില്ല.

വര്‍ഷങ്ങളായി മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്ന മാനേജിംഗ് ഡയറക്ടര്‍ എംപി വീരേന്ദ്രകുമാറിനെയോ അദ്ദേഹത്തിന്റെ മകന്‍ എംവി ശ്രേയാംസ് കുമാറിനെയോ പങ്കെടുപ്പിക്കാതെയാണ് മലമ്പുഴ സമ്മേളനം നടന്നത്.  തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലാ കമ്മിറ്റികളും താല്‍പര്യപ്രകാരമാണ് ഇവരെ ഒഴിവാക്കിയത്.  മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കേരള പ്രസ് അക്കാദമി ചെയര്‍മാനുമായ എന്‍.പി രാജേന്ദ്രനായിരുന്നു ഇത്തവണ ഉദ്ഘാടകന്‍.